ചെങ്ങന്നൂര്‍: നന്മമനസ്സുകള്‍ ഒത്തുചേർന്നപ്പോൾ കടക്കെണിയില്‍ വീണ കുടുംബത്തിലെ കുരുന്നുകളായ നാല്‍വര്‍ സംഘത്തിന് താങ്ങായി ജീവകാരുണ്യ പ്രവര്‍ത്തകനായ റെജി തോമ്പിലേത്തും സംഘവും. ചെങ്ങന്നൂര്‍ ചെറിയനാട് സ്വദേശിയായ ജീവകാരുണ്യ പ്രവര്‍ത്തകന്‍ റെജി തോമ്പിലേത്തിൻെറ നേതൃത്വത്തിലുള്ള സംഘമാണ് ചേര്‍ത്തല തൈക്കല്‍ ഒറ്റമശ്ശേരി കുരിശിങ്കല്‍ ജോസിയുടെ വീട്ടിലെത്തിയത്. മത്സ്യത്തൊഴിലാളിയായ ജോസിക്കും ഭാര്യ പ്രിന്‍സിക്കും ഒറ്റ പ്രസവത്തില്‍ ജനിച്ച അപ്പു, ആസിക്, അനസ്, അസീന എന്നിവരെ സ്‌കൂളില്‍ അയക്കാന്‍പോലും കഴിയാത്ത സ്ഥിതിയിലായിരുന്നു ഈ കുടുംബം. റെജിയുടെ നേതൃത്വത്തില്‍ 19 പേരില്‍നിന്നായി 3.3 ലക്ഷം രൂപയാണ് സമാഹരിച്ചത്. ഇതില്‍ മൂന്നുലക്ഷം സൗത്ത് ഇന്ത്യന്‍ ബാങ്കിൻെറ ചെങ്ങന്നൂര്‍ ബ്രാഞ്ചിൽ രണ്ടുവര്‍ഷത്തേക്ക് കുട്ടികളുടെ പേരില്‍ നിക്ഷേപിച്ചു. ബാക്കി കുടുംബത്തിൻെറ മറ്റ് ആവശ്യങ്ങള്‍ക്കായും നല്‍കി. കഴിഞ്ഞ ദിവസം വീട്ടില്‍ നടന്ന ലളിതമായ ചടങ്ങില്‍ ബാങ്കിൻെറ സ്ഥിരം ഡെപ്പോസിറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ ടെക്ജന്‍ഷ്യ സോഫ്റ്റ്വെയര് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ ജോയി സെബാസ്റ്റ്യന്‍ നാല് കുട്ടികള്‍ക്ക് കൈമാറി. നിക്ഷേപത്തിൻെറ പലിശ മൂന്നുമാസം കൂടുമ്പോള്‍ ജോസിയുടെ അക്കൗണ്ടിലേക്ക് ലഭിക്കുന്നതിനുള്ള ക്രമീകരണവും ചെയ്തിട്ടുണ്ട്. കൂടാതെ ബ്രൂണെയിലുള്ള മലയാളം പ്രയര്‍ ഫെലോഷിപ് കൂട്ടായ്മ ഒരു നിശ്ചിത തുക പ്രതിമാസം ഈ കുടുംബത്തിന് നല്‍കുമെന്ന് റെജി തോമ്പിലേത്ത് പറഞ്ഞു. വെട്ടയ്ക്കല്‍ പള്ളി വികാരി ഫാ. ഡാര്‍വിന്‍ മൈക്കിള്‍, ചെങ്ങന്നൂര്‍ മേരിമാതാ പള്ളി കൈക്കാരന്‍ സുധീഷ് വലിയവീടന്‍സ്, ജോര്‍ജ് ജേക്കബ് തെക്കേമുറി, വെട്ടിയാര്‍ വിന്‍സൻെറ് ഡിപോള്‍ സൊസൈറ്റി പ്രസിഡൻറ് ഡേവിഡ് ജോണ്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.