ആലപ്പുഴ: മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ പരിചാരകർക്കുള്ള സഹായ പദ്ധതിയായ ആശ്വാസകിരണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ രക്ഷാകർതൃ കൂട്ടായ്മയായ നടത്തി. പ്രതിമാസം 600 രൂപ നിരക്കിൽ ലഭിച്ചുകൊണ്ടിരുന്ന സഹായം നിശ്ചലമായിട്ട് രണ്ടു വർഷത്തിൽ അധികമായി. ധനസഹായം കുടിശ്ശിക തീർത്ത് പുനഃസ്ഥാപിക്കുകയും 600 രൂപ എന്നതിൽനിന്ന് നിലവിലെ ക്ഷേമപെൻഷന് സമാനമായി വർധിപ്പിക്കുകയും വേണം. ധർണ സേവ് ദ ഫാമിലി പ്രസിഡന്റ് കെ. മുജീബ് ഉദ്ഘാടനം ചെയ്തു. ജോഷ്വാ ചാക്കോ അധ്യക്ഷത വഹിച്ചു. രേവമ്മ ഷാജി, ജലജ രാജശേഖരൻ, വിജയൻ ഭരണിക്കാവ്, നൗഷാദ് ഹരിപ്പാട്, എസ്.കെ. പുറക്കാട്, ഹരികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു പടം: സേവ് ദ ഫാമിലി ആലപ്പുഴയിൽ സംഘടിപ്പിച്ച കലക്ടറേറ്റ് ധർണ പ്രസിഡന്റ് കെ. മുജീബ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.