ചാരുംമൂട്: ലുധിയാന കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മലയാള കലാസാഹിത്യ സംസ്കൃതിയും മലയാള കലാസമിതിയും സംയുക്തമായി ഏർപ്പെടുത്തിയ വിവേകാനന്ദ ഫെലോഷിപ് നൂറനാട് ഇടപ്പോൺ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മുൻ ചിത്രകല അധ്യാപിക വത്സലാദേവിക്ക്. 22ന് പഞ്ചാബിലെ ലുധിയാനയിൽ നടക്കുന്ന 'കേരളീയം-ഭാരതീയം' കലാസംസ്കാരിക വേദിയിൽ അവാർഡ് സമ്മാനിക്കും. മ്യൂറൽ പെയിന്‍റിങ്ങിലും കാവ്യരചനയും മികച്ച പ്രകടനം കാഴ്ചവെച്ചതിനാണ് വത്സലാദേവിയെ തിരഞ്ഞെടുത്തത്. കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള ആർട്സ് ആൻഡ് പബ്ലിസിറ്റി അസോസിയേഷൻെറ പ്രതിഭ പുരസ്കാരം ഉൾപ്പെടെ നിരവധി അവാർഡ് നേടിയിട്ടുണ്ട്. നൂറനാട് ചിത്രമാല ആർട്ട് ആൻഡ് ക്രാഫ്റ്റ് അക്കാദമി ഉടമയായ വത്സലാദേവി മുതുകാട്ടുകര വൈശാഖിൽ പരേതനായ ജയചന്ദ്രൻ നായരുടെ ഭാര്യയാണ്. ഫോട്ടോ: വത്സലാദേവി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.