കോഴിക്കോട്: ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന പ്രസിഡൻറ് സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് ഡോ. വർഗീസ് ജോർജ്. കഴിഞ്ഞദിവസമാണ് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ഡോ. വർഗീസ് ജോർജിനെ സംസ്ഥാന പ്രസിഡൻറ് സ്ഥാനത്ത് അവരോധിച്ച് പകരം േശ്രയാംസ്കുമാറിനെ ദേശീയ ജനറൽ സെക്രട്ടറിയാക്കി ദേശീയ അധ്യക്ഷൻ ശരത് യാദവ് രംഗത്ത് വന്നത്.
എന്നാൽ േശ്രയാംസ് കുമാറുമായോ പാർട്ടി സംസ്ഥാന കമ്മിറ്റിയുമായോ ആലോചിക്കാതെയുള്ള നടപടിക്കെതിരെ സംഘടനയിൽ പ്രതിഷേധം ശക്തമായിരുന്നു. ഇന്ന് ശ്രേയാംസ് വിഭാഗം അടിയന്തിര കമ്മിറ്റി ചേരാനിരിക്കെയാണ് വർഗീസ് ജോർജിന്റെ പിന്മാറ്റം.
സംസ്ഥാന ജന. സെക്രട്ടറി ഷേഖ്് പി. ഹാരിസും മറ്റ് ഭാരവാഹികളും ഇതിനെതിരെ നേരത്തേതന്നെ പരസ്യപ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു. കേന്ദ്ര തീരുമാനത്തെ ഷേഖ്.പി.ഹാരിസ് തള്ളിയിരുന്നു. നിയമാനുസൃതമായി തെരഞ്ഞെടുത്ത സംസ്ഥാന പ്രസിഡൻറിനെ മാറ്റാൻ ദേശീയ നേതൃത്വത്തിന് അധികാരമില്ലെന്നായിരുന്നു അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞിരുന്നത്.
അതേസമയം തെൻറ സ്ഥാനചലന വിവരം മാധ്യമങ്ങളിലൂടെയാണ് അറിയാൻ കഴിഞ്ഞതെന്ന് ശ്രേയാംസും പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.