യുവതിയെ വെട്ടിക്കൊന്ന കേസിൽ ഭർത്താവിന് ജീവപര്യന്തവും നാലുലക്ഷം രൂപ പിഴയും

പാലക്കാട്: യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ ജീവപര്യന്തം കഠിനതടവിനും നാലു ലക്ഷം രൂപ പിഴയടക്കാനും ജില്ല സെഷൻസ് കോടതി ജഡ്ജി കെ.പി. ഇന്ദിര ശിക്ഷിച്ചു. കാട്ട ുകുളം നാമ്പുള്ളിപുര കുളപ്പുള്ളി നാണിക്കുട്ടിയുടെ മകൾ നിഷയെ (28) കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കല്ലടിക്കോട് മേലേപയ്യാനി ബിജുവിനെയാണ് (36) ശിക്ഷിച്ചത്. പിഴത്തുക നിഷയുടെ ആശ്രിതർക്ക് നൽകണം.

ഇതോടൊപ്പം ജില്ല ലീഗൽ സർവിസ് അതോറിറ്റി മുഖേന സംസ്ഥാന സർക്കാറിെൻറ വിക്ടിം കോമ്പൻസേഷൻ സ്കീം പ്രകാരം ആശ്രിതർക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്നും നിർദേശിച്ചു. പിഴയടച്ചില്ലെങ്കിൽ മൂന്ന് വർഷം അധികം കഠിനതടവ് അനുഭവിക്കണം. 2017 മാർച്ച് 21നായിരുന്നു സംഭവം.

ബിജുവും നിഷയും വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു. പോക്സോ കേസിൽ റിമാൻഡിലിരിക്കെ, ജാമ്യത്തിലിറങ്ങിയാണ് ബിജു കൊലപാതകം നടത്തിയത്. നിഷ ജോലി കഴിഞ്ഞുവരുേമ്പാഴായിരുന്നു ആക്രമണം. ശരീരത്തിൽ അമ്പതോളം വെട്ടുകളുണ്ടായിരുന്നു. കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ഹേംമാംബിക സി.െഎ സി. പ്രേമാനന്ദകൃഷ്ണനാണ്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 42 സാക്ഷികെള വിസ്തരിച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിനോദ് കെ. കയനാട്ട് ഹാജരായി.

Tags:    
News Summary - lifetime imprisonment for husband who kill wife -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.