ഒരുലക്ഷം രൂപ പിഴ ചുമത്തി; തുക കുഞ്ഞിൻെറ മാതാവിന് നൽകണം
തലശ്ശേരി: പാനൂര്‍ എലാങ്കോട ് ഭർതൃസഹോദരിയുടെ ഒന്നരവയസ്സുള്ള ആണ്‍കുട്ടിയെ കിണറ്റിലിട്ട് കൊലപ ്പെടുത്തിയ കേസില്‍ പ്രതിയായ യുവതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. ചമ്പാ ട് പന്ന്യന്നൂരിലെ നൗഷാദ് നിവാസില്‍ നയീമയെ (29) ആണ് തലശ്ശേരി ഒന്നാം അഡീഷനല്‍ ജില്ല സെഷന ്സ് കോടതി ജഡ്ജി പി.എന്‍. വിനോദ് ശിക്ഷിച്ചത്.
പാനൂരിനടുത്ത എലാങ്കോട് പുതിയവീട്ടില്‍ ഹാരിസിെൻറ മകൻ അദ്നാൻ കൊല്ലപ്പെട്ട കേസിലാണ് വിധി. പിഴ സംഖ്യ കൊല്ലപ്പെട്ട കുഞ്ഞിെൻറ മാതാവ് നിസാനിക്ക് നൽകണം. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം അധികതടവ് അനുഭവിക്കണമെന്നും കോടതി വിധിന്യായത്തിൽ വ്യക്തമാക്കി. നയീമയുടെ ഭര്‍ത്താവ് നിയാസിെൻറ സഹോദരിയുടെ മകനാണ് മരിച്ച അദ്നാൻ.
കൊലക്ക് കാരണം ഭർതൃസഹോദരിയോടുള്ള വൈരാഗ്യം
അദ്നാൻെറ ഉമ്മ നിസാനിയോട് നയീമക്കുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. 2011 സെപ്റ്റംബർ 17ന് രാവിലെ ഒമ്പതിനുശേഷമാണ് കേസിനാസ്പദമായ സംഭവം. ഭര്‍ത്താവ് ഗള്‍ഫില്‍ പോകുന്നത് ഇഷ്ടമില്ലാത്തതിനെ തുടര്‍ന്നുള്ള കുടുംബപ്രശ്നമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പാനൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
എലാേങ്കാട് പുതിയ വീടിൻെറ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അദ്നാനെ, നിസാനിയോടുള്ള വിരോധം കാരണം െകാല്ലണമെന്ന ഉദ്ദേശ്യത്തോടെ മനഃപൂർവം എടുത്തുകൊണ്ടുപോയി വീടിെൻറ 24 മീറ്റര്‍ കിഴക്കുമാറിയുള്ള പറമ്പിലെ താഴ്ചയുള്ള കിണറ്റിലിട്ട് കൊലപ്പെടുത്തുകയായിരുന്നു. അയൽവാസിയായ കാട്ടിൻറവിട അനന്തെൻറ പരാതി പ്രകാരമാണ് പാനൂർ പൊലീസ് കേസ് ചാർജ് ചെയ്തത്.
പി.വി. നിസാനി, പി. റജില, പി.എ. ശൈല, കോടതി ജീവനക്കാരനായ നിക്സൻ എം. ജോസഫ്, അനിൽകുമാർ പൂവ്വത്തിൽ, ഫോറൻസിക് സർജൻ ഡോ. എസ്. ഗോപാലകൃഷ്ണപിള്ള, വില്ലേജ് ഓഫിസർ എം. ബിജേഷ്, പൊലീസ് ഓഫിസർമാരായ പി.ആർ. മനോജ്, ജയൻ ഡൊമനിക് തുടങ്ങിയവരാണ് പ്രോസിക്യൂഷൻ സാക്ഷികൾ. പ്രോസിക്യൂഷന് വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടർ സി.കെ. രാമചന്ദ്രന് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.