കോഴിക്കോട്: രാജ്യത്ത് മുസ്ലിം ന്യൂനപക്ഷത്തിനെതിരെയും ദലിത് വിഭാഗങ്ങള്‍ക്കെതിരെ യും ആള്‍ക്കൂട്ടക്കൊലകള്‍ ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യത്തില്‍ അവ നിര്ത്തലാക്കുന് നതിന് ദേശീയതലത്തില്‍ നിയമനിര്‍മാണം നടത്തണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ജയ് ശ്രീരാം വിളിക്കാത്തതിെൻറ പേരില്‍ കഴിഞ്ഞദിവസം ചുട്ടുകൊല്ലപ്പെട്ട ഉത്തര്‍പ്രദേശിലെ ഖാലിദ് അടക്കം നിരപരാധികളാണ് അങ്ങേയറ്റം ക്രൂരവും നിന്ദ്യവുമായ ആള്ക്കൂട്ടക്കൊലകള്ക്കിരയാക്കപ്പെട്ട എല്ലാവരും. പൗരെൻറ മതസ്വാതന്ത്ര്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും നിരാകരിക്കുന്ന ആള്‍ക്കൂട്ടങ്ങള്‍ ഫാഷിസ്റ്റ് രീതിയാണ് സ്വീകരിക്കുന്നത്.
വര്‍ഗീയ ധ്രുവീകരണവും കലാപങ്ങളും സൃഷ്ടിക്കുന്നതിനുള്ള ആസൂത്രിത ശ്രമമാണ് ഇതിനുപിന്നില്‍. ആള്‍ക്കൂട്ടക്കൊല നടത്തുന്നവരെ രക്ഷപ്പെടുത്തുന്ന വിധത്തില്‍ കേസുകള്‍ കൈകാര്യം ചെയ്യുന്ന രീതി അവസാനിപ്പിക്കണം. അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ രാജ്യത്തിെൻറ പ്രതിച്ഛായ തകരുന്നതിനും ഇത്തരം ദേശദ്രോഹ നടപടികൾ കാരണമായിട്ടുണ്ട്.
നിയമ നിർമാണത്തിലൂടെയേ ഇത് തടയാനാവൂ. ജയ് ശ്രീരാം വിളിയുടെപേരില് അക്രമം നടത്തുന്നതിനെതിരെ രംഗത്തുവരുന്നവരെ അധികാരത്തിെൻറ ബലത്തില്‍ ഒറ്റപ്പെടുത്താനുള്ള ശ്രമത്തെ അദ്ദേഹം അപലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.