തിരുവനന്തപുരം: ട്രെയിനുകളുടെ അശാസ്ത്രീയ സമയക്രമത്തെകുറിച്ച് ഡിവിഷനൽ െറയിൽവേ മാനേജർ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ. ദക്ഷിണ െറയിൽവേ (ചെന്നൈ) ജനറൽ മാനേജർ ഇതുസംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും കമീഷൻ അംഗം കെ. മോഹൻകുമാർ നിർദേശിച്ചു.
ഒക്ടോബർ നാലിന് കൊല്ലത്ത് നടക്കുന്ന സിറ്റിങ്ങിലാണ് ഡിവിഷനൽ െറയിൽവേ മാനേജർ ഹാജരാകേണ്ടത്. ഇൻറർസിറ്റി, വഞ്ചിനാട് എക്സ്പ്രസുകളും കന്യാകുമാരി-പുനലൂർ പാസഞ്ചറും മണിക്കൂറുകൾ വൈകി തിരുവനന്തപുരത്തെത്തുന്നെന്ന മൺറോതുരുത്ത് സ്വദേശി ഡി. സജീവ് നൽകിയ പരാതിയിലാണ് നടപടി.
കൊല്ലത്തുനിന്ന് തിരുവനന്തപുരത്തെത്താൻ 1.10 മണിക്കൂർ മതിയെന്നിരിക്കെ 2.35 മണിക്കൂറാണ് എടുക്കുന്നത്. സർക്കാർ ഓഫിസുകളിൽ പഞ്ചിങ് ഏർപ്പെടുത്തിയതോടെ ട്രെയിനിൽ സഞ്ചരിക്കുന്ന സർക്കാർ ജീവക്കാർക്ക് ഭൂരിപക്ഷം ദിവസങ്ങളിലും അവധിയെടുക്കേണ്ടിവരുന്നെന്ന് പരാതിക്കാരൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.