പീരുമേട്ടിൽ ആറിടത്ത് മണ്ണിടിച്ചിൽ

പീരുമേട്: ദേശീയപാത 183ൽ പുല്ലുപാറക്കും പെരുവന്താനത്തിനുമിടക്ക് മണ്ണിടിച്ചിൽ ഉണ്ടായത് ആറ് സ്ഥലത്ത്. ശനിയാഴ്ച രാവിലെ 9.30 മുതലാണ് മണ്ണിടിഞ്ഞത്. ഇതോടെ ഗതാഗതം പൂർണമായും സ്തംഭിച്ചതിനാൽ വാഹനങ്ങൾ കൂട്ടത്തോടെ കുട്ടിക്കാനം ടൗണിൽ തമ്പടിച്ചു. ബസുകളും ഇവിടെ സർവിസ് അവസാനിപ്പിച്ചതോടെ യാത്രക്കാരും കുടുങ്ങി.

വണ്ടിപ്പെരിയാറ്റിൽ വെള്ളം കയറിയതോടെ ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു. കുടുങ്ങിക്കിടന്ന കുമളി ഭാഗത്തേക്കുള്ള യാത്രക്കാരെ വാഴൂർ സോമൻ എം.എൽ.എ ഇടപെട്ട് രണ്ട് കെ.എസ്.ആർ.ടി.സി ബസുകളിൽ കൊണ്ടുപോകാനും ധാരണയായി. കുട്ടിക്കാനം-മുണ്ടക്കയം റൂട്ടിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ വാഹനങ്ങൾ കടത്തിവിട്ടിട്ടില്ല. 

Tags:    
News Summary - Landslide at six places in Peermede

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.