തിരുവനന്തപുരം: അഞ്ച് ദിവസമായി ട്രെയിൻ ഗതാഗതം തടസ്സപ്പെട്ട തിരുവനന്തപുരം-നാഗർകോവിൽ പാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ബുധനാഴ്ച രാവിലെ ആറോടെ പള്ളിയാടിക്ക് സമീപത്താണ് പാളത്തിലേക്ക് മണ്ണിടിഞ്ഞത്. കുഴിത്തുറ-ഇരണിയൽ ഭാഗത്ത് ട്രാക്കിന് മുകളിലെ വെള്ളം കൂടുതൽ ഒഴുകിമാറിയിട്ടുണ്ട്. ഇൗ ഭാഗത്തെ പാളങ്ങളിൽ കാര്യമായ സുരക്ഷ പ്രശ്നങ്ങളില്ലെന്നാണ് വിലയിരുത്തൽ. അതേസമയം മണ്ണ് കോരിമാറ്റിയെങ്കിലേ ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയൂ. ജോലികൾ തുടരുന്ന സാഹചര്യത്തിൽ വ്യാഴാഴ്ചയും ഗതാഗതം തടസ്സപ്പെടും.
നാഗർകോവിൽ-തിരുവനന്തപുരം പ്രതിദിന എക്സ്പ്രസ് (16426), തിരുവനന്തപുരം-നാഗർകോവിൽ പ്രതിദിന എക്സ്പ്രസ് (16427), കൊല്ലം-തിരുവനന്തപുരം പ്രതിദിന എക്സ്പ്രസ് (16425), തിരുവനന്തപുരം-നാഗർകോവിൽ പ്രതിദിന എക്സ്പ്രസ് (16435) എന്നിവ വ്യാഴാഴ്ച പൂർണമായും റദ്ദാക്കി. കന്യാകുമാരി-ബംഗളൂരു െഎലൻറ് എക്സ്പ്രസ് (16525 ) കൊല്ലത്ത് നിന്നാണ് ബംഗളൂരുവിലേക്കുള്ള യാത്ര ആരംഭിക്കുക. നാഗർകോവിൽ-കോട്ടയം എക്സ്പ്രസ് (16366) കൊല്ലത്തുനിന്ന് യാത്ര തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.