ആലപ്പുഴ: മുൻ മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോർട്ടിന് നികുതിയിളവ് നൽകിയ സർക്കാർ ഉത്തരവിനെതിരെ ഹൈകോടതിയെ സമീപിക്കാൻ ആലപ്പുഴ നഗരസഭ കൗൺസിൽ തീരുമാനിച്ചു. റിസോർട്ടിന് സർക്കാർ നിശ്ചയിച്ച പിഴ ഒടുക്കാൻ നഗരസഭ ഭരണ നേതൃത്വത്തോട് ആലോചിക്കാതെ അവസരം നൽകിയ സെക്രട്ടറിയെ സസ്പെൻഡ് ചെയ്യണമെന്ന് തദ്ദേശവകുപ്പിന് ശിപാർശ നൽകും.
തീരുമാനത്തിനെതിരെ എൽ.ഡി.എഫ് അംഗങ്ങൾ രംഗത്തുവന്നതോടെ കൗൺസിൽ യോഗം ബഹളത്തിലായി. റിസോർട്ടിന് നൽകിയ നികുതി ഇളവ് ചർച്ച ചെയ്യാനാണ് പ്രത്യേക കൗൺസിൽ ചേർന്നത്. നഗരസഭയുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് സർക്കാർ ഉത്തരവെന്ന് യു.ഡി.എഫ് അംഗങ്ങൾ പറഞ്ഞു. ഉത്തരവ് വേഗം നടപ്പാക്കിയ സെക്രട്ടറിക്കെതിരെ കർശന നടപടി വേണം.
എന്നാൽ, നികുതിയും പിഴയും കുറച്ച സർക്കാർ തീരുമാനത്തിൽ തെറ്റില്ലെന്ന് എൽ.ഡി.എഫ് അംഗങ്ങൾ വാദിച്ചു. ഇതോടെ യോഗം ബഹളത്തിൽ മുങ്ങി. യോഗത്തിൽ സെക്രട്ടറി പങ്കെടുത്തില്ല. നഗരസഭ നിശ്ചയിച്ച 1.17 കോടിയുടെ നികുതി 34 ലക്ഷമായി സർക്കാർ കുറച്ചപ്പോൾ 19.8 ലക്ഷം രൂപ ലേക് പാലസ് നഗരസഭയിൽ അടച്ചിരുന്നു. ഇനി ഹൈകോടതി തീരുമാന ശേഷമേ ബാക്കി തുക വാങ്ങൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.