ശംഖുംമുഖം: ‘ശുക്റന് ലക യാ അഖീ അല്‍ കരീം, വ ഇന്ന വിലായത്ത കേരലാ, ബല്ദത്തു അസ്ഹാബില്‍ ഖ ുലൂബിത്ത്വയ്യിബ’ (നന്ദി സഹോദരാ, കേരളം നല്ല മനസ്സുള്ളവരുടെ നാടാണ്, നിങ്ങളുടെ സംരക് ഷണം ഒരിക്കലും മറക്കില്ല). എമിേഗ്രഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നന്ദി പറഞ്ഞ് കുവൈത്തി കുടുംബം നാട്ടിലേക്ക് മടങ്ങി. ലോക്ഡൗണിൽ തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ കുടുങ്ങിയ ആറു കുവൈത്തുകാരും ഒപ്പമുണ്ടായിരുന്ന രണ്ടു ഇന്ത്യൻ പൗരന്മാരും വെള്ളിയാഴ്ച രാവിലെ 10.30 ഒാടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് യാത്ര തിരിച്ചത്.
ചികിത്സ ആവശ്യത്തിനാണ് ഗര്‍ഭിണി അടക്കം ആറു കുവൈത്തികളും പരിചാരകരായ രണ്ടു ഇന്ത്യക്കാരും തിരുവനന്തപുരത്ത് എത്തിയത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കോവളത്തെ സ്വകാര്യ ഹോട്ടലില്‍ കുടുങ്ങി. കുവൈത്ത് രാജകുടുംബവുമായി അടുത്ത ബന്ധമുള്ള ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് കുവൈത്ത് അധികൃതര്‍ തിരുവനന്തപുരത്ത് വിമാനമിറക്കാൻ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ എവിയേഷൻ അനുമതി തേടുകയായിരുന്നു. ബാങ്കോക്കിൽ കുടുങ്ങിയ 207 കുവൈത്തികളെ കൊണ്ടു വരാൻ അയച്ച കുവൈത്ത് എയര്‍വേസ് വിമാനം രാവിലെ 8.20ഒാടെ എത്തി. വിമാനത്തിലെ ആരെയും പുറത്തിറങ്ങാൻ അനുവദിച്ചില്ല.
കുവൈത്ത് കോണ്‍സുലേറ്റിെൻറ അഭ്യർഥനയെ തുടര്‍ന്ന് പൊലീസ് സഹായത്തോടെയാണ് എട്ടുപേരെയും ഹോട്ടലില്‍നിന്ന് വിമാനത്താവളത്തില്‍ എത്തിച്ചത്. കേരളത്തിൽ കുടുങ്ങിയ ബ്രിട്ടീഷ്, ജർമൻ, മാലദ്വീപ് പൗരന്മാരും നേരത്തേ തിരുവനന്തപുരത്തുനിന്ന് മടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.