കോട്ടക്കൽ: മന്ത്രി ഡോ. കെ.ടി. ജലീലിനെ തടഞ്ഞുവെക്കുകയും ദൃശ്യങ്ങൾ പകർത്തി വ്യാജപ്രചാരണം നടത്തുകയും ചെയ്ത സംഭ വത്തിൽ ഒരാൾ അറസ്റ്റിൽ. പെരുമണ്ണ വാളക്കുളം സ്വദേശി കുറുങ്കാട്ടുപറമ്പിൽ അയൂബിനെയാണ് (37) കൽപകഞ്ചേരി എസ്.എച്ച്.ഒ പ ്രിയൻ അറസ്റ്റ് ചെയ്തത്. രണ്ടുപേർ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
ശനിയാഴ്ച വൈകീട്ട് പെരുമണ്ണ ചെട്ടിയാംകിണറിലായിരുന്നു സംഭവം. ബൈക്ക് വീണുകിടക്കുന്നത് കണ്ട് ആ വഴി വരികയായിരുന്ന മന്ത്രിയുടെ വാഹനം നിർത്തി വിവരമന്വേഷിച്ചു. പരിക്കില്ലെന്നും പോവുകയാണെന്നും വൈലത്തൂർ സ്വദേശികളായ ബൈക്ക് യാത്രികർ അറിയിച്ചു. ഇതിനിടെ, സമീപത്തെത്തിയവർ മന്ത്രിയോട് തട്ടിക്കയറുകയായിരുന്നു.
ദൃശ്യങ്ങൾ പകർത്തുകയും മന്ത്രിയുടെ വാഹനം ബൈക്ക് യാത്രികരെ ഇടിച്ചിട്ടെന്ന് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുകയും ചെയ്തു. വ്യാജപ്രചാരണം, തടഞ്ഞുവെക്കൽ, മാർഗതടസ്സം സൃഷ്ടിക്കൽ എന്നിങ്ങനെ ഗൺമാൻ അനിൽകുമാർ നൽകിയ പരാതിയിലാണ് കേസ്.
മന്ത്രിയുടെ വാഹനമിടിച്ചല്ല ബൈക്ക് വീണതെന്ന് യാത്രികർ പൊലീസിന് മൊഴി നൽകി. മന്ത്രിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മന്ത്രി ക്ഷുഭിതനാകുന്നതും ദൃശ്യത്തിൽ കാണാമായിരുന്നു. പിടിയിലായ അയൂബിനെ ജാമ്യം നൽകി വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.