തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജ് അക്രമത്തിലും പരീക്ഷാ ക്രമക്കേടിലും നടപടി ആ വശ്യപ്പെട്ട് കെ.എസ്.യു പ്രവർത്തകർ ൈവസ് ചാൻസലറെ ഉപരോധിച്ചു. പിന്നാലെയെത്തിയ പത്തോളം പ്രവർത്തകർ സർവകലാശാല ആസ്ഥാനത്തെ പ്രധാന കെട്ടിടത്തിന് മുകളിൽ ആത്മഹത്യ ഭീഷണി മുഴക്കി നിലയുറപ്പിച്ചത് നാടകീയ രംഗങ്ങൾക്കും ഇടയാക്കി. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവങ്ങളുെട തുടക്കം.
പലഭാഗങ്ങളിലായി കൂടിനിന്ന പ്രവർത്തകർ മുദ്രാവാക്യം മുഴക്കി ആസ്ഥാനത്തേക്ക് തള്ളിക്കയറി. സുരക്ഷ ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചെങ്കിലും ഇവരെ മറികടന്ന് വി.സിയുടെ മുറിക്ക് സമീപത്തെത്തി ഉപരോധിക്കാൻ ശ്രമിച്ചു. സർവകലാശാല ഓഫിസിനകത്ത് മുദ്രാവാക്യം വിളിച്ച് കൂടുതൽ പ്രവർത്തകർ തടിച്ചുകൂടിയതോടെ പൊലീസെത്തി.
ഉപരോധത്തിെൻറ ഭാഗമായി ഉന്നയിച്ച ആവശ്യങ്ങൾ വി.സി അംഗീകരിച്ചില്ല. ഇതിനിടെയാണ് ഒരു വനിതയടക്കം ഏഴുപേർ പ്രധാന കെട്ടിടത്തിന് മുകളിൽ കയറി മുദ്രാവാക്യം മുഴക്കി നിലയുറപ്പിച്ചത്. വി.സിയുമായുള്ള ചര്‍ച്ച പരാജയപ്പെട്ടാല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടുമെന്നായിരുന്നു ഭീഷണി. ഇവരെ അനുനയിപ്പിച്ച് താഴെയിറക്കാനുള്ള ശ്രമം പരാജയപ്പെട്ടു. വിവരമറിഞ്ഞ് ഫയർഫോഴ്സും സ്ഥലത്തെത്തി. കെട്ടിടത്തിന് മുകളിലേക്ക് പോകാൻ പൊലീസ് ശ്രമിച്ചെങ്കിലും താഴേക്ക് ചാടുമെന്ന ഭീഷണിയെ തുടർന്നു പിൻവാങ്ങി.
ഇവർക്ക് പിന്തുണയുമായി പ്രവർത്തകർ കെട്ടിടത്തിന് താഴെയും നിലയുറപ്പിച്ചു. പ്രധാന കവാടത്തിലേക്ക് പ്രതിഷേധ പ്രകടനവുമായി കൂടുതൽ പ്രവർത്തകരുമെത്തിയതോടെ രംഗം വഷളായി. ഉന്തും തള്ളുമായി. മുകളിൽ നിലയുറപ്പിച്ചവരെ പിന്നീട് അനുനയത്തിലൂടെ താഴെയിറക്കി. ഉള്ളിൽ മുദ്രാവാക്യം മുഴക്കി നിന്നവരെ ബലംപ്രയോഗിച്ച് പുറത്തിറക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.