ന്യൂഡൽഹി: കെ.എസ്.ആർ.ടി.സിക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. മാനേജ്മെൻറി െൻറ പിടിപ്പുകേട് ജീവനക്കാർ എന്തിന് സഹിക്കണമെന്നും എംപാനൽ നിയമനം നടത്തുന്നത് എന്തിനാണെന്നും സുപ്രീംകോടതി. താൽക്കാലിക ജീവനക്കാരുടെ സേവന കാലാവധി പെൻഷന് പരിഗണിക്കണമെന്ന ൈഹകോടതി ഉത്തരവിനെതിരെ കെ.എസ്.ആർ.ടി.സി നൽകിയ ഹരജി പരിഗണിച്ചപ്പോഴായിരുന്നു വിമർശനം. കേസിൽ സംസ്ഥാന സർക്കാറിനെ കക്ഷിയാക്കണമെന്ന കെ.എസ്.ആർ.ടി.സിയുടെ ആവശ്യം കോടതി അംഗീകരിച്ചു.
നിലപാട് അറിയിക്കാൻ സംസ്ഥാന സർക്കാറിന് രണ്ടാഴ്ച കോടതി സമയം അനുവദിച്ചു. 4,000 കോടി നഷ്ടത്തിലാണെന്നും കൂടുതൽ ബാധ്യത ഏൽക്കാനാവില്ലെന്നും കെ.എസ്.ആർ.ടി.സി അഭിഭാഷകൻ നേരത്തേ കോടതിയെ അറിയിച്ചിരുന്നു. നഷ്ടത്തിലാണെങ്കിൽ കെ.എസ്.ആർ.ടി.സി അടച്ചുപൂട്ടുകയാണ് ചെയ്യേണ്ടതെന്ന് ജനുവരി ഏഴിന് ഹരജി പരിഗണിച്ചപ്പോൾ ജസ്റ്റിസ് എ.കെ. സിക്രി അധ്യക്ഷനായ ബെഞ്ച് പരാമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.