തിരുവനന്തപുരം: തിരുവനന്തപുരം-തൃശൂർ റൂട്ടിൽ 15 മിനിറ്റ് ഇടവേളകളിൽ സൂപ്പർഫാസ ്റ്റ് സർവിസുകൾ ഏർെപ്പടുത്തിയതുമായി ബന്ധപ്പെട്ട് യാത്രക്കാരുടെ ആവശ്യങ്ങളും പ രാതികളും പരിഗണിച്ച് സമയക്രമത്തിലടക്കം കെ.എസ്.ആർ.ടി.സി പുനഃക്രമീകരണം നടത്തി. p>
ചില ഷെഡ്യൂളുകളുടെ സമയമാറ്റം സ്ഥിരം യാത്രക്കാരെ ദോഷകരമായി ബാധിച്ചുവെന്ന് കെ.എസ ്.ആർ.ടി.സി ഏർപ്പെടുത്തിയ വാട്സ്ആപ് നമ്പറിലും ഫോൺ നമ്പറിലും പരാതി എത്തിയിരുന്നു. ഇക്കാര്യം വിശദമായി പരിശോധിച്ചാണ് പുതിയക്രമീകരണം. ബസുകൾ കൂട്ടത്തോടെ പോകുന്നത് ഒഴിവാക്കുന്നതിന് പലയിടങ്ങളിലും 15 മിനിറ്റുവരെ പിടിച്ചിടുന്ന സ്ഥിതിയുണ്ടായിരുന്നു.
ഇതുമൂലം തൊട്ടടുത്ത സ്റ്റോപ്പുകളിൽ ഇറങ്ങേണ്ടവർ ബുദ്ധിമുട്ടുന്ന സാഹചര്യമുണ്ടായി. സ്ഥിരയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഇൗ ക്രമീകരണം ഒഴിവാക്കും. ഡിപ്പോകളിൽ അധികസമയം ഇനിമുതൽ ബസുകൾ പിടിച്ചിടില്ല. പകരം ഒരു ട്രിപ്പിൽ ഭക്ഷണം, ശൗചാലയം തുടങ്ങിയ ആവശ്യങ്ങൾക്കായി 15 മിനിറ്റ് മാത്രം നിർത്തിയിടും. വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്ന വിധത്തിലാണ് സർവിസുകൾ പുനഃക്രമീകരിച്ചിരിക്കുന്നത്. ഇൻറർസ്റ്റേറ്റ് സർവിസുകളുടെ സമയക്രമം പഴയപടി നിലനിർത്തും.
മലയോരമേഖലയിൽ നിന്നുള്ള സൂപ്പർഫാസ്റ്റ് സർവിസുകൾ പഴയപടി ഒാടിക്കും. സൂപ്പർഫാസ്റ്റ് പുനഃക്രമീകരണത്തിെൻറ ഭാഗമായി ചില ഡിപ്പോകളിൽനിന്ന് ബസുകൾ പിൻവലിച്ചപ്പോൾ ആ പ്രദേശത്തെ യാത്രക്കാർക്ക് ആവശ്യാനുസരണം സീറ്റുകൾ ലഭിക്കാതെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവെന്ന പരാതി ഉയർന്നിരുന്നു.
ഇത് പരിഹരിക്കുന്നതിനായി ഇപ്പോൾ പുനഃക്രമീകരിച്ച എല്ലാ സൂപ്പർഫാസ്റ്റ് സർവിസുകളിലും ഓൺലൈൻ റിസർവേഷൻ സൗകര്യം അടിയന്തരമായി നടപ്പിലാക്കും. കൂടുതൽ പോയൻറുകളിൽനിന്ന് ടിക്കറ്റ് റിസർവ് ചെയ്യാനുള്ള സൗകര്യവും ഒരുക്കാൻ തീരുമാനിച്ചിട്ടുണ്ട്. പുതിയ ക്രമീകരണം വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും ഗണ്യമായ വർധന വരുത്തിയെന്നാണ് മാനേജ്മെൻറ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.