കൊച്ചി: ഒക്ടോബറിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർ നടത്താനിരുന്ന സമരം ഹൈകോടതി വിലക്കി. സമരം പൊതുജനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പാലായിലെ സെൻറർ ഫോർ കൺസ്യൂമർ എജുക്കേഷൻ നൽകിയ ഹരജിയിലാണ് ഒക്ടോബർ മൂന്നുമുതൽ നടത്താനിരുന്ന അനിശ്ചിതകാല സമരം തടഞ്ഞ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ശമ്പളപരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളതെന്നും കെ.എസ്.ആർ.ടി.സിക്ക് ഇൗ ആവശ്യങ്ങൾ നിലവിലെ സാമ്പത്തികപ്രതിസന്ധിക്കിടെ പരിഗണിക്കാനാവില്ലെന്നിരിക്കെ സമരം അനാവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് എംപ്ലോയീസ് അസോസിയേഷൻ, കെ.എസ്.ആർ.ടി വർക്കേഴ്സ് യൂനിയൻ (ഐ.എൻ.ടി.യു.സി), കെ.എസ്.ആർ.ടി എംപ്ലോയീസ് യൂനിയൻ, കെ.എസ്.ആർ.ടി ഡ്രൈവേഴ്സ് യൂനിയൻ എന്നീ സംഘടനകളാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് ഇൗ മാസം 13ന് നോട്ടീസ് നൽകിയിട്ടുള്ളത്. സമരത്തിന് നോട്ടീസ് നൽകി രണ്ടാഴ്ചയായിട്ടും ലേബർ കമീഷണർ ചർച്ചക്ക് വിളിച്ചിട്ടില്ലെന്നും പരാതി നൽകിയിട്ടും സർക്കാർ നടപടിയുണ്ടായിട്ടില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സമരം ഒഴിവാക്കാൻ ഒത്തുതീർപ്പ് ചർച്ച തുടങ്ങിയെന്നാണ് മനസ്സിലാക്കുന്നതെന്നും ഒത്തുതീർപ്പ് ചർച്ച നടക്കുേമ്പാൾ സമരം പാടില്ലെന്ന് വ്യവസായ തർക്കപരിഹാര നിയമത്തിൽ പറയുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച സുപ്രീംകോടതി ഉത്തരവുകളും നിലവിലുണ്ട്. പ്രളയത്തെത്തുടർന്നുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്ന അവസരം കൂടിയാണിത്. ഇൗ സാഹചര്യത്തിൽ ഇത്തരമൊരു സമരം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. അനിശ്ചിതകാല സമരം കെ.എസ്.ആർ.ടി.സിയെ തകർക്കുമെന്നായിരുന്നു ഹരജിക്കാരെൻറ വാദം.
സമരവുമായി മുന്നോെട്ടന്ന് സംഘടനകൾ
കോട്ടയം: ഹൈകോടതി വിലക്കിയെങ്കിലും സമരവുമായി മുന്നോട്ടുപോകുെമന്ന് കെ.എസ്.ആർ.ടി.സി ജീവനക്കാരുെട സംഘടനകൾ. അതേസമയം, പ്രശ്നം പരിഹരിക്കാൻ സർക്കാർ ഇടപെടുമെന്ന സൂചനകളും അവർ തള്ളുന്നില്ല. നിലപാട് മാറ്റില്ലെന്നും സമരം ചെയ്ത് അറസ്റ്റ് വരിക്കുമെന്നും കെ.എസ്.ആർ.ടി.ഇ.എ നേതൃത്വം അറിയിച്ചു. ആർ. ബാലകൃഷ്ണപിള്ള മന്ത്രിയായിരിക്കേ ഹൈകോടതി വിലക്കിയതിനൊപ്പം സർക്കാർ എസ്മയും പ്രയോഗിച്ചിട്ടും സമരം ചെയ്തിട്ടുണ്ടെന്ന് കെ.എസ്.ആർ.ടി.ഇ.എ സംസ്ഥാന വൈസ് പ്രസിഡൻറ് എസ്. വിനോദ് പറഞ്ഞു.
സമരത്തിൽനിന്ന് പിന്മാറില്ലെന്ന കാര്യം മാനേജ്മെൻറിനെ വീണ്ടും ഒൗദ്യോഗികമായി അറിയിക്കും. സി.എം.ഡി ടോമിൻ തച്ചങ്കരിയുമായി സഹകരിച്ചുപോകാനാവില്ല. തച്ചങ്കരിയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സി.െഎ.ടി.യു നേതൃത്വം സർക്കാറിന് നൽകിയ കത്തിൽ തീരുമാനം വൈകില്ല. തച്ചങ്കരിയെ മാറ്റണമെന്ന ഉറച്ചനിലപാടിലാണ് സി.െഎ.ടി.യു നേതാക്കൾ. കെ.എസ്.ആർ.ടി.ഇ.എയും വിട്ടുവീഴ്ചക്കില്ല. എന്നാൽ, പകരം തലപ്പത്തിരിക്കാൻ ആരുമില്ലാത്ത അവസ്ഥയാണിപ്പോൾ. തച്ചങ്കരിയെ മുഖ്യമന്ത്രി സമ്മർദം ചെലുത്തി സി.എം.ഡിയാക്കിയതാണ്. ഖജനാവിൽനിന്ന് പണം നൽകി കോർപറേഷനെ ഇനിയും മുന്നോട്ടുകൊണ്ടുപോകാനാവില്ലെന്നും സർക്കാർ നയം വ്യക്തമാക്കിയിട്ടുണ്ട്. െതാഴിലാളി സംഘടന നേതാക്കളെയും ഇക്കാര്യം അറിയിച്ചു.
ഡീസൽ വിലവർധനയും സ്െപയർ പാർട്സ്-ടയർ ക്ഷാമവും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അവസാന ശ്രമമെന്ന നിലയിലാണ് തച്ചങ്കരിയെ കെ.എസ്.ആർ.ടി.സിയിൽ എത്തിച്ചത്. സുശീൽ ഖന്ന റിേപ്പാർട്ടും അതിനനുസൃതമായ തച്ചങ്കരിയുടെ ഭരണപരിഷ്കാരങ്ങളും എതിർക്കപ്പെടുന്ന സാഹചര്യത്തിൽ കടുത്ത നിലപാടിലേക്ക് സർക്കാർ നീങ്ങും. ചുമതല ഏൽപിക്കുമോയെന്ന ആശങ്കയിലാണ് പല സീനിയർ െഎ.എ.എസ്-െഎ.പി.എസ് ഉദ്യോഗസ്ഥരും. പിരിച്ചുവിട്ട താൽക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക, അശാസ്ത്രീയ ഡ്യൂട്ടി പരിഷ്കാരം പിൻവലിക്കുക എന്നീ ആവശ്യങ്ങളും സമരക്കാർ ഉന്നയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.