തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ നിന്നും 773 ജീവനക്കാരെ പിരിച്ചു വിട്ടു. 304 ഡ്രൈവർമാരേയും 469 കണ്ടക്ടർമാരെയുമാണ ് പിരിച്ച് വിട്ടത്. ദീർഘകാലമായി ഡ്യൂട്ടിയിൽ പ്രവേശിക്കാത്ത ജീവനക്കാരെയാണ് പിരിച്ച് വിട്ടിരിക്കുന്നതെന്ന് കെ.എസ്.ആർ.ടി.സി എം.ഡി ടോമിൻ ജെ തച്ചങ്കരി അറിയിച്ചു.
നേരത്തെ ദീർഘകാലമായി കെ.എസ്.ആർ.ടി.സിയിൽ േജാലിയിൽ പ്രവേശിക്കാത്ത ജീവനക്കാർക്ക് മാനേജ്മെൻറ് നോട്ടീസ് നൽകിയിരുന്നു. നോട്ടീസ് ലഭിച്ചിട്ടും തിരികെ ജോലിയിൽ കയറാത്ത ജീവനക്കാർക്കെതിരെയാണ് നടപടി എടുത്തിരിക്കുന്നത്. ഇതിൽ പലരും ലീവ് എടുക്കുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയതായി ആരോപണമുണ്ട്.
കെ.എസ്.ആർ.ടി.സിയിൽ നിലവിൽ ജീവനക്കാരുടെ എണ്ണം കൂടുതലാണ്. ഇതും ജീവനക്കാരെ പിരിച്ച് വിടുന്നതിനുള്ള കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.