കൊച്ചി: കെ.എസ്.ആർ.ടി.സിയിൽ നിലവിെല 1565 എം പാനൽ ഡ്രൈവർമാരെ ഏപ്രിൽ 30നകം പിരിച്ചുവിട ണമെന്ന് ഹൈകോടതി. റിസർവ് ഡ്രൈവർമാരുടെ ഒഴിവുകളിലേക്ക് നിയമനം നടത്താത്തതിനെതി രെ പി.എസ്.സി റാങ്ക് ലിസ്റ്റിൽപെട്ട ചേർത്തല സ്വദേശി ആർ. വേണുഗോപാൽ ഉൾപ്പെടെ നൽകിയ അ പ്പീലുകളിലാണ് ഡിവിഷൻ ബെഞ്ചിെൻറ വിധി.
എം പാനലുകാരെ തുടരാൻ അനുവദിക്കരുതെന ്ന ആവർത്തിച്ചുള്ള നിർദേശം മനസ്സിലാകാത്തതിനാലല്ല, മറിച്ച് ട്രേഡ് യൂനിയനുകളെ പ്രീണിപ്പിക്കാൻ കെ.എസ്.ആർ.ടി.സി മനഃപൂർവം ശ്രമിക്കുകയാണെന്നും ഡിവിഷൻ ബെഞ്ച് കുറ്റപ്പെടുത്തി. റിപ്പോർട്ട് ചെയ്ത ഒഴിവിലേക്ക് അഡ്വൈസ് നൽകാൻ പി.എസ്.സിയോട് നിർദേശിക്കണോ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് നിയമനം നടത്താതിരിക്കണോ എന്നെല്ലാം കെ.എസ്.ആർ.ടി.സിക്ക് തീരുമാനിക്കാം. പക്ഷേ, റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽ എം പാനൽ ഡ്രൈവർമാരെ അനുവദിക്കാനാവില്ല.
കേരളത്തിൽ െതരഞ്ഞെടുപ്പ് ഏപ്രിൽ 23നാണെന്നതിനാൽ കെ.എസ്.ആർ.ടി.സിക്ക് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഒരാഴ്ചകൂടി സമയം നൽകിയാണ് ഏപ്രിൽ 30നകം പിരിച്ചുവിടാൻ നിർദേശിച്ചത്. അതേസമയം, എം പാനൽ ഡ്രൈവർമാരെ സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കേസുകളെ ഇൗ വിധി ബാധിക്കരുതെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. പി.എസ്.സിയുടെ 2012 ആഗസ്റ്റ് 23ലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരാണ് ഹരജിക്കാർ. നേരത്തേ കെ.എസ്.ആർ.ടി.സിയിലെ എം പാനൽ കണ്ടക്ടർമാരെയും ഇതേരീതിയിൽ പിരിച്ചുവിടാൻ ഹൈകോടതി ഉത്തരവിട്ടിരുന്നു.
സുപ്രീം കോടതി ഇത് ശരിവെക്കുകയും ചെയ്തു. അടിയന്തര സാഹചര്യങ്ങളിൽ കെ.എസ്.ആർ.ടി.സിക്ക് നിയമാനുസൃതം താൽക്കാലിക നിയമനം നടത്താമെങ്കിലും ചട്ടമനുസരിച്ച് 180 ദിവസത്തിൽ കൂടുതൽ എം പാനലുകാർക്ക് തുടരാനാവില്ലെന്ന വിധിയുടെ പ്രസക്തഭാഗങ്ങൾ ഇൗ കേസിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.