കോഴഞ്ചേരി: കെ.എസ്.ആർ.ടി.സിയെ ലാഭകരമാക്കാൻ തൊഴിലാളി യൂനിയനുകളുടെ ഇടപെടൽ അനിവാര്യമെന്ന്്് കാനം രാജേന്ദ്രൻ. കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂനിയൻ (എ.ഐ.ടി.യു.സി) ലീഡേഴ്‌സ് ക്യാമ്പ് ചരൽകുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ കാലങ്ങളിലെല്ലാം കെ.എസ്.ആർ.ടി.സിയെ ലാഭകരമാക്കാൻ ആവശ്യമായ നിർദേശങ്ങളും പ്രവർത്തനങ്ങളും നടത്തിയിരുന്ന സംഘടനയാണ് കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂനിയൻ (എ.ഐ.ടി.യു.സി). കേന്ദ്ര സർക്കാർ പുതിയ വാഹന നിയന്ത്രണ നിയമം കൊണ്ടുവന്നതോടെ കേരളത്തിലെ പൊതുഗതാഗത രംഗത്ത് വലിയ പ്രതിസന്ധി അനുഭവപ്പെടുകയാണ്. ഇത് കെ.എസ്.ആർ.ടി.സിയെയും ബാധിച്ചിട്ടുണ്ട്. ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനം ഇല്ലാതെ പോകുന്നതിെൻറയും മാനേജ്മെൻറിെൻറ കെടുകാര്യസ്ഥതകൊണ്ടും കെ.എസ്.ആർ.ടി.സി നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ്.
സ്വന്തമായി ബോഡി നിർമാണം വരെ നടത്തിയിരുന്ന കോർപറേഷൻ ബോഡി നിർമാണം സ്വകാര്യ മേഖലകൾക്ക് നൽകി നഷ്ടമുണ്ടാക്കി. തൊഴിലാളികളെ പിരിച്ചുവിടുന്ന കാര്യത്തിൽ യൂനിയന് താൽപര്യമില്ല. മാനേജ്മെൻറിനെ നിയന്ത്രിക്കാൻ ഉതകുന്ന തരത്തിൽ സംഘടനയുടെ അംഗീകാരം നിലനിർത്താൻ ആവശ്യമായ പ്രവർത്തനങ്ങൾ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.