തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ സഹകരണ കൺസോർട്യത്തിെൻറ സഹായത്തോടെ ആറുമാസത്തേക്കുള്ള പെൻഷൻ വിതരണത്തിന് ധനമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നത യോഗത്തിൽ തീരുമാനം. ഗതാഗത, ധന, സഹകരണ വകുപ്പുകൾ ഇതുസംബന്ധിച്ച് ഉടൻ ധാരണപത്രം ഒപ്പിടും.
സഹകരണ കൺസോർട്യത്തിെൻറ സഹായത്തോടെയാണ് കെ.എസ്.ആർ.ടി.സിയിൽ ഒന്നരവർഷമായി പെൻഷൻ വിതരണം ചെയ്യുന്നത്. ആറുമാസം കാലാവധിയുള്ള എം.ഒ.യുവിെൻറ അടിസ്ഥാനത്തിൽ സഹകരണ സ്ഥാപനങ്ങൾ കെ.എസ്.ആർ.ടി.സിക്ക് 10 ശതമാനം പലിശ നിരക്കിൽ പണം നൽകുകയായിരുന്നു. സമയബന്ധിതമായി എം.ഒ.യു പുതിക്കി ഒപ്പിടാറുണ്ടെങ്കിലും ഒടുവിെല കരാറിെൻറ സമയപരിധി ഒക്ടോബറിൽ അവസാനിച്ചു. തുടർന്ന്, പെൻഷൻ വിതരണം മുടങ്ങിയത് വലിയ പ്രതിഷേധത്തിനിടയായി.
കൺസോർട്യം സഹായം തുടരാൻ സഹകരണ സ്ഥാപനങ്ങൾ താൽപര്യം കാട്ടിയുമില്ല. ഇൗ സാഹചര്യത്തിലാണ് ധനമന്ത്രിയുടെ അധ്യക്ഷതയിൽ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, എ.കെ. ശശീന്ദ്രൻ എന്നിവർ യോഗം ചേർന്ന് പ്രശ്നപരിഹാരത്തിന് ധാരണയിലെത്തിയത്. കെ.എസ്.ആർ.ടി.സിക്ക് പ്രതിവർഷം ബജറ്റിൽ അനുവദിക്കുന്ന തുകയിൽനിന്നാണ് ധനവകുപ്പ് സഹകരണ കൺസോർട്യത്തിെൻറ കടം തീർക്കുന്നത്. ഇത്തരത്തിൽ 72 കോടി രൂപ കുടിശ്ശികയായതാണ് സഹകരണവകുപ്പിെൻറ വിമുഖതക്ക് കാരണം. ഉടൻ കുടിശ്ശിക തീർത്ത് പണം കൈമാറുമെന്ന് യോഗത്തിൽ ധനമന്ത്രി ഉറപ്പ് നൽകി.
സംസ്ഥാന സഹകരണ ബാങ്കിനെ കണ്‍സോർട്യം ലീഡറാക്കി പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങളെ ഉള്‍പ്പെടുത്തിയാണ് പെന്ഷന് വിതരണത്തിന് തുക സമാഹരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.