തിരുവനന്തപുരം: നഷ്ടത്തിലോടിയിരുന്ന കെ.എസ്.ആർ.ടി.സിയുടെ വാടക ഇലക്ട്രിക് ബ സുകൾ സർവിസ് അവസാനിപ്പിച്ചു. ബസുകൾ പിൻവലിച്ചതിന് പിന്നിൽ വ്യത്യസ്ത വിശദീകര ണങ്ങളാണ് അധികൃതർ നൽകുന്നത്. റോഡ് നികുതിയടക്കാത്തതുമൂലം പിൻവലിച്ചതാണെന്നാ ണ് അധികൃതരുടെ വിശദീകരണം. എന്നാൽ, വാടകകുടിശ്ശിക കുമിഞ്ഞതോടെ കമ്പനി ബസുകൾ പിൻ വലിക്കുകയായിരുെന്നന്നും അറിയുന്നു.
10 വൈദ്യുതിബസുകളാണ് കെ.എസ്.ആര്.ടി.സി വാട കക്കെടുത്തത്. ഇതില്‍ അഞ്ച് ബസുകളുടെ 75 ശതമാനം വീതം വാടക നല്‍കുന്നുണ്ട്. ബാക്കി 25 ശതമാനം 15 ദിവസം കൂടുമ്പോള്‍ നല്‍കാമെന്നായിരുന്നു കരാര്‍. ഇത് പാലിച്ചിട്ടില്ലത്രെ. ബസുകള്‍ കൃത്യമായി ഓടിക്കാനാകുന്നില്ലെന്നാണ് കെ.എസ്.ആർ.ടി.സിയുടെ വിശദീകരണം. ഒറ്റ ചാര്‍ജിങ്ങില്‍ 240 കിലോമീറ്റര്‍ ഓടാന്‍ കഴിയുമെന്ന് അവകാശപ്പെട്ടെങ്കിലും അത്രയും സർവിസ് നടത്താൻ കഴിയുന്നില്ലെന്നാണ് അധികൃതർ പറയുന്നത്.
ഇലക്ട്രിക് ബസുകളിൽ ആകെ 34 സീറ്റുകൾ മാത്രമാണുള്ളത്. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് 374 രൂപയാണ് ചാർജ്. 34 സീറ്റിലും എറണാകുളം ടിക്കറ്റാണെങ്കിൽ ആകെ കലക്ഷൻ ഇനത്തിൽ 12,716 രൂപ ലഭിക്കും. മടക്കയാത്രയിൽ മുഴുവൻ പേരും തിരുവനന്തപുരത്തേക്കാണെങ്കിൽ ആകെ കലക്ഷൻ 25,432 രൂപ. ബസിന് നിശ്ചയിച്ചിട്ടുള്ള വാടക 400 കിലോമീറ്റർ വരെ കിലോമീറ്ററിന് 43.2 രൂപയാണ്. 400ന് മുകളിലുള്ള ഒാേരാ കിലോമീറ്ററിനും 56 രൂപ നൽകണം. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കും തിരിച്ചുമുള്ള 440 കിലോമീറ്റർ ദൂരത്തിന് വാടകയായി 19,520 രൂപയാണ് നൽകിയിരുന്നത്.
വരുമാനത്തിൽനിന്ന് വാടക കഴിച്ചാൽ ശേഷിക്കുന്നത് 5912 രൂപ. മൂന്നര മണിക്കൂർ വൈദ്യുതിചാർജ് ചെയ്താലേ ബാറ്ററി നിറയൂ. ഒാടുന്നതിനനുസരിച്ച് സ്വയം ചാർജ് ആകുന്ന ബാറ്ററികളല്ല ബസിലുള്ളത്. എ.സി, ഹെഡ്ൈലറ്റ്, ഇൻഡിക്കേറ്റർ, സ്റ്റീരിയോ, ഹോൺ മുതൽ വാതിലുകൾ വരെ പ്രവർത്തിക്കുന്നത് ഉപയോഗത്തിനനുസരിച്ച് കാലിയാകുന്ന ബാറ്ററിയിലാണ്. മൂന്നരമണിക്കൂർ നേരത്തെ ചാർജിങ്ങിന് വേണ്ടത് 150 വാട്ട്സ് വൈദ്യുതി. കേമഴ്സ്യൽ താരിഫ് അനുസരിച്ച് 18 രൂപവെച്ച് 150 വാട്ട്സിന് 2700 രൂപ ചെലവ് വരും.
തിരുവനന്തപുരത്തുനിന്ന് കയറുന്നവരെല്ലാം എറണാകുളം വരെയും തിരിച്ചും യാത്ര ചെയ്താൽ മാത്രമുള്ള വരുമാനം അടിസ്ഥാനപ്പെടുത്തിയാണ് ഇൗ കണക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.