തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിൽ ഓൺലൈനിൽ സീറ്റ് റിസർവ് ചെയ്ത യാത്രക്കാരന് കോ ർപറേഷൻ കണ്ടക്ടർ സീറ്റ് അനുവദിച്ചതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമീഷൻ. കെ.എസ്.ആ ർ.ടി.സി മാനേജിങ് ഡയറക്ടർ ഒരു മാസത്തിനകം വീഴ്ചയെക്കുറിച്ച് അന്വേഷിച്ച് വിശദീകരണം നൽകണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു.
മേയ് 18ന് രാത്രി 10ന് എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള ആർ.പി.കെ 400ാം നമ്പർ സൂപ്പർ ഫാസ്റ്റിൽ സീറ്റ് റിസർവ് ചെയ്ത വട്ടപ്പാറ സ്വദേശി പി. വിപിൻ ദീപിനാണ് ഇത്തരമൊരു അനുഭവം ഉണ്ടായത്. 51 നമ്പർ സീറ്റാണ് യാത്രക്കാരന് ഓൺലൈനിൽ അനുവദിച്ചത്.
എന്നാൽ, ബസിൽ കയറി ഇരിക്കാൻ ശ്രമിച്ചപ്പോൾ കണ്ടക്ടർ സമ്മതിച്ചില്ല. റിസർവ് ചെയ്തത് കണ്ടക്ടർ സീറ്റാണെന്നായിരുന്നു കണ്ടക്ടറുടെ വിശദീകരണം. കണ്ടക്ടർ യാത്രക്കാരനെ കളിയാക്കുകയും മോശമായി പെരുമാറുകയും ചെയ്തു.
മോശമായി പെരുമാറിയ കണ്ടക്ടർക്കെതിരെ നടപടിയെടുക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു. റിസർവേഷൻ ചാർട്ടിൽ കണ്ടക്ടർ സീറ്റ് റിസർവ് ചെയ്യാൻ സാഹചര്യം ഒരുക്കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.