തിരുവനന്തപുരം: എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ടതിനെ തുടർന്ന് കണ്ടക്ടർ ക്ഷാമ ത്തിൽ കെ.എസ്.ആർ.ടി.സി സർവിസുകൾ താളംതെറ്റി. 5372 സർവിസുകളിൽ 1763 എണ്ണം ചൊവ്വാഴ്ച മുടങ ്ങി . രാവിലെ മുതൽ ഉച്ചവരെ 980ഉം ഉച്ചക്കുശേഷം 783ഉം സർവിസുകൾ തടസ്സപ്പെട്ടു.
എംപാനൽ കണ്ടക്ടർമാരുടെ പിരിച്ചുവിടൽ തിങ്കളാഴ്ച പൂർത്തിയാക്കി. താൽക്കാലിക കണ്ടക്ടർമാർ ഉൾപ്പെട്ട 1000 ഷെഡ്യൂളുകളാണ് ഉണ്ടായിരുന്നത്. നിലവിലെ സ്ഥിര ജീവനക്കാരെ എങ്ങനെ പുനഃക്രമീകരിച്ചാലും പരമാവധി 200 ഷെഡ്യൂളുകളേ ഇറക്കാനാവൂ. അധികഡ്യൂട്ടിക്ക് സ്ഥിരം കണ്ടക്ടർക്ക് അധികവേതനം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, പിരിച്ചുവിടപ്പെട്ടവരോട് െഎക്യദാർഢ്യം പ്രഖ്യാപിച്ച് സ്ഥിരം ജീവനക്കാരിൽ നല്ലൊരു ശതമാനവും ഇതിന് തയാറായില്ല.
അതേസമയം ട്രേഡ് യൂനിയനുകൾ പ്രക്ഷോഭമാരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. വെള്ളിയാഴ്ച സെക്രേട്ടറിയറ്റിലേക്ക് യൂനിയനുകൾ സംയുക്ത മാർച്ച് നടത്തും. സി.െഎ.ടി.യു കേസിൽ കക്ഷി ചേരും. എംപാനൽ ജീവനക്കാരുടെ കൂട്ടായ്മയും സെക്രേട്ടറിയറ്റിലേക്ക് ലോങ്മാർച്ച് നടത്തും. ആലപ്പുഴയിൽനിന്ന് 20ന് ആരംഭിക്കുന്ന ലോങ്മാർച്ച് അഞ്ച് ദിവസത്തെ പര്യടനത്തിനുശേഷം തിരുവനന്തപുരത്ത് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.