തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകൾ മിൽമ സ്റ്റാളുകളാകുന്നു. കെ.എസ്.ആർ.ടി.സിയുടെ നൂതന ആശയമായ ഫുഡ് ട്രക്കാണ് മിൽമ ഉൽപന്നങ്ങൾ വിൽക്കുന്നതിനുള്ള സ്റ്റാളാകുന്നത്. കാലപ്പഴക്കം മൂലം കണ്ടം ചെയ്യാൻ ഉദ്ദേശിച്ച് മാറ്റിയിട്ട ബസുകളാണ് രൂപമാറ്റം വരുത്തി ഫുഡ്ട്രക്കുകളാക്കുന്നത്. ആദ്യഘട്ടത്തിൽ 10 ബസുകളാണ് മിൽമക്ക് നൽകുന്നത്.
ഇതിൽ ആദ്യ ഫുഡ് ട്രക്ക് ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് സിറ്റി ഡിപ്പോയിൽ മന്ത്രി എ.കെ. ശശീന്ദ്രെൻറ സാന്നിധ്യത്തിൽ മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. പഴക്കം ചെന്ന ബസുകൾ കണ്ടം ചെയ്യാൻ നൽകിയാൽ ഒന്നരലക്ഷം രൂപവരെയേ കിട്ടൂ.
എന്നാൽ, ബസുകൾ ഫുഡ് ട്രക്കുകളാക്കുന്നതോടെ പ്രതിമാസം ബസ് ഒന്നിന് 20,000 രൂപ വാടകയിനത്തിൽ ലഭിക്കും. ഇത്തരം 100 ബസുകളെങ്കിലും ഫുഡ് ട്രക്കാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. കെ.എസ്.ആർ.ടി.സിക്ക് പുറെമ ഹോർട്ടികോർപും കുടുംബശ്രീയും ഫിഷറീസുമടക്കം ബസുകൾക്കായി സമീപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.