കോഴിക്കോട്: കെ.എസ്.ആർ.ടി.സി ബസിൽ യുവതിക്കുനേരെ നഗ്നത പ്രദർശിപ്പിച്ചയാൾക്കെതിരെ പൊലീസ് സ്വമേധയ കേസെടുത്തു. സമൂഹമാധ്യമങ്ങളിൽ പരക്കുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടക്കാവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ദിവസമാണ് സംഭവം. കോഴിക്കോട്ടുനിന്ന് അടിവാരത്തേക്ക് യാത്രപോയ യുവതി ബസിൽ ഇരുന്ന സീറ്റിെൻറ എതിർഭാഗത്തെ സീറ്റിൽ ഇരുന്ന് യുവാവ് നഗ്നത പ്രദർശിപ്പിക്കുകയും ലൈംഗിക ചേഷ്ടകൾ കാണിക്കുകയുമായിരുന്നു.
യുവാവറിയാതെ യുവതി ഇത് മൊബൈൽ കാമറയിൽ പകർത്തി ഫേസ് ബുക്കിൽ പോസ്റ്റുചെയ്തു. ഇതോടെ ദൃശ്യങ്ങൾ മറ്റു സമൂഹ മാധ്യമങ്ങളിലും പ്രചരിക്കാൻ തുടങ്ങി. തുടർന്നാണ് വിഷയം പൊലീസിെൻറ ശ്രദ്ധയിൽപ്പെടുന്നത്. പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ സംഭവം യാഥാർഥ്യമാണെന്ന് വ്യക്തമാവുകയും സ്വമേധയ കേസെടുക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം യുവതി നേരിട്ട് സ്റ്റേഷനിലെത്തി ഇയാൾക്കെതിരെ മൊഴി നൽകുകയും ചെയ്തു. അതേ സമയം പ്രതിയുടെ ഫോേട്ടാ ലഭിച്ചെങ്കിലും ആളെ തിരിച്ചറിയാനായിട്ടില്ല. പ്രതിയെ ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.
കോഴിക്കോട്ടുനിന്ന് ബസിൽ കയറിയ 25 വയസ്സ് തോന്നിക്കുന്ന ഇയാൾ സിവിൽ സ്റ്റേഷൻ ബസ് സ്റ്റോപ്പിലാണ് ഇറങ്ങിയത്. നേരത്തേ യു.കെ. ശങ്കുണ്ണി റോഡിൽ വെച്ച് പട്ടാപ്പകൽ യുവതിയെ കടന്നുപിടിച്ച യുവാവിനെതിരെ നടക്കാവ് പൊലീസ് സ്വമേധയ കേസെടുക്കുകയും പ്രതി അറസ്റ്റിലാവുകയും ചെയ്തിരുന്നു. സ്വകാര്യ സ്ഥാപനത്തിലെ സി.സി.ടി.വി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്ന് പൊലീസ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.