വടശേരിക്കര: നിലക്കൽ നിന്ന് ശബരിമല തീർഥാടകരുമായി പമ്പയിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസ് കത്തിനശിച്ചു. വെള്ള ിയാഴ്ച വൈകീട്ട് 6.30ഓടെ ചാലക്കയത്തിന് സമീപം വനമേഖലയിലായിരുന്നു സംഭവം. ബസ് നിറയെ തീർഥാടകരുണ്ടായിരുന്നുവെങ് കിലും ആർക്കും പരിക്കില്ല. ബസ് പൂർണമായും കത്തി നശിച്ചു. ബസിെൻറ ടയർ പൊട്ടിത്തെറിച്ച് തീ പിടിക്കുകയായിരുന്ന ുവെന്നാണ് പ്രാഥമിക വിവരം. ജനവാസമില്ലാത്ത വന മേഖലയിലാണ് സംഭവം.
ഭയന്ന് പരിഭ്രാന്തരായ തീർഥാടകർ ബസിൽ നിന്ന് ച ാടിയും മറ്റും രക്ഷെപ്പടുകയായിരുന്നു. ചെറിയ തോതിൽ പൊള്ളലേറ്റവരെ പമ്പ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അൻപതോളം തീർഥാടകർ ബസിലുണ്ടായിരുന്നു. കെ.എസ്.ആർ.ടി.സി നോൺ എ.സി ജൻറം ബസിനാണ് തീപിടിച്ചത്. ഇതെതുടർന്ന് നിലക്കൽ പമ്പ റൂട്ടിൽ മണിക്കൂറുകളോളം ഗതാഗതം നിലച്ചു. ഇതോടെ ആയിരകണക്കിന് തീർഥാടകരാണ് വഴിയിൽ കുടുങ്ങിയത്.
കുംഭമാസ പൂജകൾക്കായി വ്യാഴാഴ്ച വൈകിട്ടാണ് ശബരിമലയിൽ നടതുറന്നത്. സ്വകാര്യ വാഹനങ്ങൾക്ക് നിലക്കൽവരെമാത്രമാണ് അനുമതിയുള്ളത്. നിലക്കൽ നിന്ന് കെ.എസ്.ആർ.ടി.സി ബസിലാണ് പമ്പയിലേക്ക് ആൾക്കാരെ കൊണ്ടുപോകുന്നത്. കുംഭം ഒന്നാം തീയതിയായിരുന്നതിനാൽ വെള്ളിയാഴ്ച വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ബസിൽ ഉണ്ടായിരുന്നവർ ഭൂരിഭാഗവും അന്യ സംസ്ഥാനക്കാരായ തീർഥാടകരായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
ജൻറം ബസായതിനാൽ മുന്നിലും പിന്നിലും വലിയ വാതിലുകളുണ്ടായിരുന്നു. ഇതുവഴിയും ജനാലകൾ വഴിയും തീർഥാടകർ പെട്ടന്ന് പുറത്തേക്കിറങ്ങിയതിനാൽ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു. പമ്പയിൽ നിന്ന് ഫയർഫോഴ്സ് എത്തിയപ്പോഴേക്കും ബസിൽ തീ ആളിപ്പടർന്നിരുന്നു. മൊബൈൽ ഫോണുകൾക്ക് റേഞ്ച് ഇല്ലാത്ത സ്ഥലമായതിനാൽ പൊലീസിലും ഫയർഫോഴ്സിലും വിവരം അറിയാൻ വൈകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.