കൃപേഷിെൻറ സഹോദരിയുടെ തുടർപഠനം ദേവഗിരി കോളജിൽ

കാഞ്ഞങ്ങാട്: കല്യോട്ട് കൊലചെയ്യപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിെ ൻറ സഹോദരി കൃഷ്ണപ്രിയക്ക് കോഴിക്കോട് ദേവഗിരി കോളജില്‍ അഡ്്മിഷന്‍ ലഭിച്ചു. ദേവഗി രി കോളജില്‍ ഒന്നാംവർഷ ബി.ബി.എക്കാണ് കൃഷ്ണപ്രിയ ചേർന്നത്. കൃപേഷും ശരത് ലാലും കൊലെചയ്യപ്പെട്ടപ്പോൾ യൂത്ത് കോൺഗ്രസ്, കെ.എസ്.യു നേതൃത്വം സഹോദരങ്ങളുടെ തുടർപഠനം ഉറപ്പാക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നു.

കഴിഞ്ഞ ദിവസം കോഴിക്കോട് ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്, കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് അഭിജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ദേവഗിരി കോളജില്‍ കൃഷ്ണപ്രിയയുടെ ബിരുദ പഠനത്തിനായുള്ള സജ്ജീകരണങ്ങള്‍ ചെയ്തത്. കെ.എസ്.യു സംസ്ഥാന കമ്മിറ്റിയാണ് കൃഷ്ണപ്രിയയുടെ പഠന ചെലവ് ഏറ്റെടുത്തിട്ടുള്ളത്. പെരിയ ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍നിന്നും മികച്ച മാർക്കോടെയാണ് കൃഷ്ണപ്രിയ പ്ലസ്ടു പഠനം പൂർത്തിയാക്കിയത്.

Tags:    
News Summary - Kripesh sister education-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.