തിരുവനന്തപുരം: പുനർനിർമാണത്തിന് കൺസൾട്ടൻസിയായ കെ.പി.എം.ജി സമർപ്പിച്ച ക്രൗഡ് ഫണ്ടിങ് മാതൃക നടപ്പാക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. വീടുകൾ, പൊതുസ്ഥാപനങ്ങൾ, ഉപജീവന മാർഗങ്ങൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ പുനർനിർമിക്കാൻ നിബന്ധനകൾക്ക് വിധേയമായി സ്പോൺസർഷിപ് സ്വീകരിക്കാനാണ് നിർദേശം. ഇതിെൻറ അടിസ്ഥാനത്തിൽ പദ്ധതികൾ ഏകോപിപ്പിക്കാൻ സംസ്ഥാനത്ത് മിഷൻ രൂപവത്കരിക്കാനും തീരുമാനമായി.
മിഷന് ഡയറക്ടറും ഡയറക്ടർ ബോർഡുമുണ്ടാകും. കേരളത്തിന് പുറത്തുള്ള ഉദ്യോഗസ്ഥരും മറ്റുള്ളവരും ഡയറക്ടർ ബോർഡിൽ വരും. ബോർഡിൽ കെ.പി.എം.ജിയുടെ പങ്കാളിത്തം വ്യക്തമായിട്ടില്ല. പുനർനിർമാണ പ്രവർത്തനങ്ങളെല്ലാം സ്പോൺസർമാരെ കണ്ടെത്തി സേവനം ഉറപ്പുവരുത്തും. ഇതിനായി വാഗ്ദാനങ്ങൾ സ്വീകരിക്കാൻ ഒാൺലൈൻ പ്ലാറ്റ്ഫോം ഉണ്ടാക്കും.
വ്യക്തികൾക്കും ഏജൻസികൾക്കും കമ്പനികൾക്കുമെല്ലാം വാഗ്ദാനങ്ങൾ സമർപ്പിക്കാം. അവ ഏകോപിപ്പിച്ച് ഒാരോരുത്തരെ ചുമതല ഏൽപിക്കുകയും മേൽനോട്ടം വഹിക്കുകയുമാകും മിഷൻ ചെയ്യുക. സ്പോൺസർ ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് കലക്ടർമാരെയും സമീപിക്കാം.
തദ്ദേശസ്ഥാപനങ്ങളിൽനിന്ന് മുന്നോട്ടുവരുന്നവർക്കും അവസരമുണ്ടാകും. 2015ൽ കേംബ്രിഡ്ജ് സെൻറർ ഫോർ അൾട്ടർനേറ്റീവ് ഫിനാൻസ് ഇൻ കോർപറേഷനുമായി ചേർന്ന് യൂറോപ്പിൽ കെ.പി.എം.ജി ക്രൗഡ് ഫണ്ടിങ്ങിെന കുറിച്ച് പഠനം നടത്തിയിരുന്നു. പദ്ധതികൾ യാഥാർഥ്യമാക്കാൻ ലഭ്യമായ സ്ഥലങ്ങളിൽനിന്നും നിക്ഷേപം സ്വീകരിക്കുകയോ കടമായി സ്വീകരിക്കുകയോ അതുമല്ലെങ്കിൽ സംഭാവനയായി സ്വീകരിക്കുകയോ ആണ് ഇൗ മാതൃക.
സൗജന്യ കൺസൾട്ടൻസി സേവനമാണ് കെ.പി.എം.ജി നൽകുന്നത്. അവർ നൽകിയ പ്രളയ പഠന റിപ്പോർട്ടിൽ വ്യക്തികൾ, ഏജൻസികൾ, സ്ഥാപനങ്ങൾ എന്നിവയുടെ സഹായത്തോടെ വീടുകളടക്കമുള്ളവ പുനർനിർമിക്കാമെന്നാണ് നിർദേശം. കെ.പി.എം.ജി നൽകിയത് പ്രാരംഭ റിപ്പോർട്ടാണെന്നും വിശദ റിപ്പോർട്ട് പിന്നീടുണ്ടാകുമെന്നും മന്ത്രി ഇ.പി. ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. സൗജന്യ കൺസൾട്ടൻസി സേവനത്തിന് മറ്റ് ഏജൻസികൾ വന്നാലും സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
കെ.പി.എം.ജിയുടെ സാന്നിധ്യം ലോകബാങ്ക്-എ.ഡി.ബി വായ്പകളെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനകം നിരവധി സംഘടനകളും സ്ഥാപനങ്ങളും രാഷ്ട്രീയപാർട്ടികളും വീടുകൾ നിർമിച്ചുനൽകാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.