തിരുവനന്തപുരം: കെ.പി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട നേതൃതല ചർച്ചകൾ ബുധനാഴ്ച പുനരാരംഭിക്കും.
ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരനും വർക്കിങ് പ്രസിഡൻറുമാരും ഇന്ന് ചർച്ച നടത്തും. തുടർന്ന് മുൻ കെ.പി.സി.സി പ്രസിഡൻറുമാരുമായും ഇന്ന് ചർച്ച നടത്തും.
ഭാരവാഹികളുടെ കാര്യത്തിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ സംബന്ധിച്ച് അവസാന രൂപമായേക്കും. ജനപ്രതിനിധികളെയും തുടർച്ചയായി ഭാരവാഹിത്വത്തിൽ വരുന്നവരെയും ഒഴിവാക്കും. തുടർച്ചയായി നിശ്ചിത കാലയളവ് ഭാരവാഹിത്വത്തിൽ വരുന്നവരെയാണ് മാറ്റിനിർത്തുക. ഇവരുടെ കാലയളവ് സംബന്ധിച്ച കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും.
വനിത, പട്ടികവിഭാഗ പ്രാതിനിധ്യ കാര്യത്തിലും ധാരണയുണ്ടാേകണ്ടതുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചവരെ പരിഗണിക്കണമോയെന്ന കാര്യത്തിലും ഇന്ന് തീരുമാനമെടുത്തേക്കും. കെ.പി.സി.സിക്കൊപ്പം നടേക്കണ്ട ഡി.സി.സി പുനഃസംഘടനയിൽ സ്വീകരിക്കേണ്ട മാർഗനിർദേശങ്ങളുടെ കാര്യത്തിലും തീരുമാനം ആവശ്യമാണ്. ഇതുസംബന്ധിച്ച ചർച്ചകളും ഇന്ന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.