കെ.പി.സി.സി പുനഃസംഘടന: യൂത്ത് ‘േക്വാട്ട’യിൽ അനർഹരെ തിരുകിക്കയറ്റാൻ ശ്രമം

തിരുവനന്തപുരം: കെ.പി.സി.സി പുനഃസംഘടനയിൽ യൂത്ത് കോണ്‍ഗ്രസ് ‘േക്വാട്ട’യിൽ അനർഹരെ തിരുകിക്കയറ്റാൻ ശ്രമം. സംഘടനയുടെ ലേബലില്‍ 50 വയസ്സിനുമേല്‍ പ്രായമുള്ള ചില മുൻ ഭാര വാഹികളെ തിരുകിക്കയറ്റാനാണ് നീക്കം. ഇതിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി യിലെ ഒരുവിഭാഗം കെ.പി.സി.സി, എ.ഐ.സി.സി നേതൃത്വങ്ങളെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്.

യൂത്ത് േക്വാട്ടയിൽ ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കാൻ 10 പേരുടെ പട്ടികയാണ് ദേശീയനേതൃത്വം സംസ്ഥാനനേതൃത്വത്തിന് കൈമാറിയത്.

പട്ടികയിലുള്ള മൂന്നുപേർ ഒഴികെ ആരും നിലവിൽ യൂത്ത് കോൺഗ്രസ് നേതൃത്വത്തിലില്ല. സംസ്ഥാന യൂത്ത്കോൺഗ്രസിൽനിന്ന് പാർട്ടിനേതൃത്വത്തിലേക്ക് നിരവധിപേർ സ്ഥാനക്കയറ്റം കാത്തുനിൽക്കുന്നതിനിടെയാണ് ഇൗ അട്ടിമറി. യൂത്ത്കോൺഗ്രസിെൻറ നിലവിലെ ഭാരവാഹികളിൽ 20 പേരെങ്കിലും സംഘടനയിൽ പ്രവർത്തിക്കാനുള്ള പ്രായപരിധി കഴിഞ്ഞവരാണ്. ഇവരെ പരിഗണിക്കാതെയാണ് നിലവിൽ കെ.പി.സി.സി അംഗത്വവും ഡി.സി.സി ഭാരവാഹിത്വവും ഉള്ളവരെ പരിഗണിക്കണമെന്ന് ദേശീയ നേതൃത്വം ആവശ്യപ്പെട്ടത്.

യൂത്ത് കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം നല്‍കിയ പട്ടികയില്‍ നിലവിലെ കമ്മിറ്റിയില്‍നിന്ന് സി.ആര്‍. മഹേഷ്, ആദം മുല്‍സി, സജി ജോസഫ് (മാവേലിക്കര) എന്നിവരെ മാത്രമാണ് ഉൾപ്പെടുത്തിയത്. പട്ടികയിലുള്ള അനില്‍ തോമസ്, റിങ്കു ചെറിയാന്‍ എന്നിവർ പത്തനംതിട്ട ഡി.സി.സി ഭാരവാഹികളും വിനോദ് കൃഷ്ണ, ആർ.വി. രാജേഷ് എന്നിവർ കെ.പി.സി.സി അംഗങ്ങളും ആണ്. അജീഷ് ബെന്‍ മാത്യൂസും ദീപ്തി മേരി വർഗീസും കെ.പി.സി.സി അംഗങ്ങളാണ്.
Tags:    
News Summary - kpcc-Reorganization-kerala-news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.