തിരുവനന്തപുരം: രാഷ്ട്രീയ സാഹചര്യം ചർച്ചെചയ്യാൻ കോൺഗ്രസ് നേതൃയോഗം ചേരുന്നു. കെ.പി.സി.സി നേതൃയോഗം 24ന് രാവിലെ 10.30നും ഉച്ചക്ക് മൂന്നിന് രാഷ്ട്രീയകാര്യസമിതി യോഗവും ചേരാനാണ് തീരുമാനം.
ജെ.ഡി.യുവിെൻറ മുന്നണിമാറ്റം, െചങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് മുന്നൊരുക്കം, കേന്ദ്ര^സംസ്ഥാന സർക്കാറുകൾക്കെതിരായ സമര^പ്രചരണ പരിപാടികൾ എന്നിവ പരിഗണിക്കും. മാണി ഗ്രൂപ്പിന് പിന്നാലെ ജെ.ഡി.യുവും മുന്നണി വിട്ടുപോയത് യു.ഡി.എഫിന് പ്രഹരമായി. മുന്നണി ബന്ധത്തിെൻറ കാര്യത്തിൽ മാണി ഗ്രൂപ് ഒൗദ്യോഗിക നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും ദിവസം കഴിയുംതോറും യു.ഡി.എഫിലേക്ക് മടങ്ങുന്നതിനുള്ള സാധ്യത കുറയുകയാണ്. ഇൗ സാഹചര്യത്തിൽ മുന്നണിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ മാർഗങ്ങൾ കോൺഗ്രസിന് ആലോചിക്കേണ്ടി വരും.
സിറ്റിങ് എം.എൽ.എയുടെ മരണംവഴി ചെങ്ങന്നൂർ സീറ്റിൽ ഉപതെരഞ്ഞെടുപ്പ് അനിവാര്യമായി. യു.ഡി.എഫ് സ്ഥാനാർഥികൾ ദശാബ്ദങ്ങളായി വിജയിച്ചുവന്ന സീറ്റ് കഴിഞ്ഞ തവണയാണ് കൈവിട്ടുപോയത്. അതിനാൽ ഉപതെരഞ്ഞെടുപ്പ് മുന്നണിയെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമാണ്. യു.ഡി.എഫിൽ കോൺഗ്രസിന് അവകാശെപ്പട്ട സീറ്റാണിത്. തെരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും മണ്ഡലം തിരിച്ചുപിടിക്കുന്നതിനാവശ്യമായ ഒരുക്കം മുൻകൂട്ടി ആരംഭിക്കാനാണ് കോൺഗ്രസ് നീക്കം.
ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ഒരുക്കവും യോഗം പരിഗണിക്കും. അതിെൻറ ഭാഗമായി കേന്ദ്ര-സംസ്ഥാന സർക്കാറുകൾെക്കതിരായ സമരപ്രചാരണ പരിപാടികൾക്ക് രൂപം നൽകും. താഴേത്തട്ടിൽ പാർട്ടി സംഘടന സംവിധാനവും പ്രവർത്തനവും സജീവമാക്കുന്നതിനാവശ്യമായ ചർച്ചകളും ഉണ്ടാകും. വി.ടി. ബൽറാമിെൻറ വിവാദ പ്രസ്താവനയും കെ. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റിയതുമായി ബന്ധപ്പെട്ട് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ നടത്തിയ വിവാദ പ്രസ്താവനയും കെട്ടടങ്ങിയെങ്കിലും യോഗത്തിൽ ഉയർന്നുവന്നേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.