പയ്യോളി: രണ്ടു വയസ്സുകാരി വെള്ളക്കെട്ടിൽ ദുരൂഹസാഹചര്യത്തിൽ മുങ്ങിമരിച്ച സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കർമസമിതി രൂപവത്കരിച്ചു.
അയനിക്കാട് കമ്പിവളപ്പിൽ ഷംസീറിെൻറ മകൾ ആമിന ഹജ്വയാണ് ജൂലൈ രണ്ടിന് വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.
സംഭവദിവസം ഉച്ചക്ക് 12ഒാടെ വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ ബാലികയെ കാണാതാവുകയായിരുന്നു. തുടർന്ന് രണ്ടര മണിക്കൂറിനുശേഷം മൂേന്നാടെ ഒന്നര കിലോമീറ്ററകലെയുള്ള കൊളാവിപ്പാലത്തിനു സമീപത്തെ ചെട്യം തോട്ടിലാണ് ബാലികയെ മുങ്ങിയനിലയിൽ കണ്ടെത്തിയത്. വീടിെൻറ സമീപത്തു കൂടിയുള്ള തോട്ടിലൂടെ ഒഴുകിയെത്തിയെന്നാണ് കരുതുന്നതെങ്കിലും സംഭവത്തിൽ ദുരൂഹതയുള്ളതായി കർമസമിതി ആരോപിച്ചു.
കർമ സമിതി ചെയർപേഴ്സനായി സ്ഥലം കൗൺസിലർ വി.വി. അനിതയും ജനറൽ കൺവീനറായി കെ.ടി. വിനോദനെയും തെരഞ്ഞെടുത്തുകൊണ്ട് വിപുലമായ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു.
റൂറൽ എസ്.പിക്ക് നൽകിയ നിവേദക സംഘത്തിൽ വി. അനിത, കെ.ടി. വിനോദൻ, എ.ടി. റഹ്മത്തുല്ല, മഠത്തിൽ അബ്ദുറഹ്മാൻ, കെ.ടി. രാജീവൻ, എം.പി. ഭരതൻ എന്നിവർ നേതൃത്വം നൽകി.
റൂറൽ എസ്.പി സ്ഥലം സന്ദർശിച്ചു
പയ്യോളി: രണ്ടു വയസ്സുകാരിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് കർമസമിതി നൽകിയ നിവേദനത്തെ തുടർന്ന് വടകര റൂറൽ എസ്.പി. ഡോ. ശ്രീനിവാസ് സ്ഥലം സന്ദർശിച്ചു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ആർ. ഹരിദാസ്, സി.ഐ എം.പി. ആസാദ് എന്നിവർ സ്ഥലം സന്ദർശിച്ച് തെളിവെടുപ്പ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.