കോഴിക്കോട്: മദ്യപിച്ച് നഗരത്തിൽ അടിപിടിയുണ്ടാക്കിയ കേസിൽ രണ്ടുപേര്‍ അറസ്റ്റിൽ. ചേളന്നൂര്‍ സ്വദേശി പാറയിൽ അനില്‍ (42), അന്നശ്ശേരി സ്വദേശി എടവനക്കുഴി കോളനിയിൽ അമീര്‍അലി (25) എന്നിവരെയാണ് ടൗണ്‍ എസ്.ഐ കെ.ടി. ബിജിത്തും സംഘവും അറസ്റ്റുചെയ്തത്.
ഇവരുൾപ്പെടുന്ന സംഘം തിങ്കളാഴ്ച വൈകീട്ടുണ്ടാക്കിയ അടിപിടിയിൽ കോട്ടൂളി സ്വദേശി രതീഷിന് പരിക്കേറ്റിരുന്നു.
മാനാഞ്ചിറ ഗവ. മോഡല്‍ സ്കൂളിെൻറ പിറകുവശത്തെ റെയില്‍വേ ട്രാക്കിലായിരുന്നു സംഭവം. അനിലും അമീര്‍അലിയും മദ്യപിക്കുന്നതിനിടെ രതീഷ് സ്ഥലത്തെത്തുകയും കുപ്പി പിടിച്ചുവാങ്ങുകയും 500 രൂപ നല്കിയാല് മദ്യക്കുപ്പി തിരിച്ചുനല്‍കാമെന്ന് പറയുകയും ചെയ്തു.
ഇതോടെ അനിലും അമീര്‍അലിയും ചേര്‍ന്ന് രതീഷിനെ മര്‍ദിക്കുകയും മുഖത്ത് കല്ലുകൊണ്ടിടിക്കുകയുമായിരുന്നു. സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ട പ്രതികള്‍ ഒളിവിലായിരുന്നു. പരിക്കേറ്റ രതീഷ് ഗവ. ബീച്ച് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
മൂന്നുപേർക്കുമെതിരെ വേറെയും കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.