കോഴിക്കോട്-ദുബൈ വിമാനം നാല് മണിക്കൂർ വൈകി; യാത്രക്കാരുടെ പ്രതിഷേധം

കരിപ്പൂർ: പുറപ്പെടാനിരിക്കെ ഇന്ധന ചോർച്ച കണ്ടെത്തിയതിനെ തുടർന്ന് കോഴിക്കോട് വിമാനത്താവളത്തിൽ വിമാനം നാലുമണിക്കൂർ വൈകി. ഞായറാഴ്ച രാവിലെ 11.20ന് 143 യാത്രക്കാരുമായി പുറപ്പെടേണ്ട എയർ ഇന്ത്യയുടെ എ.ഐ 937 എന്ന കോഴിക്കോട ്-ദുബൈ വിമാനമാണ് വൈകിയത്. പോകാൻ തയാറാകാത്ത പത്ത് യാത്രക്കാരെ തിരിച്ചിറക്കിയതിനുശേഷമാണ് വിമാനം പുറപ്പെട ്ടത്. പുറപ്പെടുന്നതിന് മുമ്പ് നടത്തിയ പരിശോധനയിൽ ചെറിയ സാങ്കേതിക തകരാർ കണ്ടെത്തിയിരുന്നു. ടേക്ക് ഓഫിന് മുന്നോടിയായി എൻജിനീയറിങ് വിഭാഗം നടത്തുന്ന പരിശോധനയിലായിരുന്നു പ്രശ്നം ശ്രദ്ധയിൽപെട്ടത്.

ഈ പ്രശ്നം പരിഹരിച്ചതിനുശേഷം 12.25ന് പുഷ്ബാക്ക് ട്രാക്ടർ ഉപയോഗിച്ച് റൺവേയിലേക്ക് മാറ്റുന്നതിനിടെയാണ് വിമാനത്തിൽ ചെറിയ ഇന്ധന ചോർച്ച ശ്രദ്ധയിൽപെട്ടത്. വീണ്ടും തിരിച്ച് ഏപ്രണിലേക്ക് എത്തിച്ചു. വലതുചിറകിലായിരുന്നു ചോർച്ച. പ്രശ്നം 1.40ഓടെ പരിഹരിച്ചതിനുശേഷം യാത്ര തുടരാമെന്ന് അധികൃതർ അറിയിച്ചു. ഇതിനിടെ വിമാനം വൈകിയതിൽ പ്രതിഷേധവുമായി യാത്രക്കാരും രംഗത്തെത്തിയിരുന്നു. പ്രശ്നം പരിഹരിച്ചു വിമാനം പുറപ്പെടാൻ ഒരുങ്ങിയെങ്കിലും പത്തുപേർ യാത്ര ചെയ്യാൻ തയാറായില്ല.

മറ്റുള്ള യാത്രക്കാരോടും ഇവർ ഇക്കാര്യം പങ്കുവെച്ചു. ഇതേ വിമാനത്തിലാണ് താനും യാത്ര ചെയ്യുന്നതെന്നും സുരക്ഷിതമാണെന്നും പൈലറ്റ് പറഞ്ഞെങ്കിലും യാത്രക്കാർ തയാറായില്ല. ഒടുവിൽ പ്രതിഷേധിച്ച പത്ത് യാത്രക്കാരെ ഒഴിവാക്കിയാണ് വിമാനം പുറപ്പെട്ടത്. ഇവരുടെ ബാഗേജുകൾ തിരിച്ചിറക്കാനും ഏറെ സമയം എടുത്തു. ഇതിനുശേഷം 3.40ഓടെ 133 േപരുമായാണ് വിമാനം സുരക്ഷിതമായി ദുബൈയിലേക്ക് പറന്നത്.

Tags:    
News Summary - kozhikode -dubai flight delayed -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.