കോതമംഗലം പള്ളിത്തർക്കം; യാക്കോബായ വിഭാഗത്തിെൻറ ഹരജി തള്ളി

കൊച്ചി: ഒാർത്തഡോക്‌സ് വിഭാഗക്കാരനായ പള്ളി വികാരിക്ക് കോതമംഗലം ചെറിയ പള്ളിയിൽ ശുശ്രൂഷ നടത്താൻ മുൻസിഫ് കോടത ി അനുവദിച്ച സംരക്ഷണം നൽകാത്തതിന് പൊലീസിന് ഹൈകോടതിയുടെ രൂക്ഷവിമർശനം. പൊലീസ് സംരക്ഷണം നൽകാതെ, ക്രമസമാധാന പ ്രശ്നങ്ങൾക്ക് വികാരിയായിരിക്കും ഉത്തരവാദിയെന്ന തരത്തിൽ നോട്ടീസ് നൽകിയ നടപടിയുൾപ്പെടെ ചൂണ്ടിക്കാട്ടിയ ാണ് ജസ്റ്റിസ് എ. ഹരിപ്രസാദ് പൊലീസിനെ വിമർശിച്ചത്. ചെറിയ പള്ളി വികാരി ഫാ. തോമസ് പോൾ റമ്പാന് മൂവാറ്റുപുഴ മുൻസിഫ് കോടതി പൊലീസ് സംരക്ഷണം അനുവദിച്ചതിനെതിരെ യാക്കോബായ വിഭാഗക്കാരനായ ജോൺസൺ കുര്യാക്കോസ് നൽകിയ ഹരജി തള്ളിയാണ് കോടതി നടപടി.

ഫാ. തോമസ് പോളിനെ 2017 ആഗസ്റ്റ് 16ന് കോതമംഗലം മർത്തോമൻ ചെറിയ പള്ളി വികാരിയായി അങ്കമാലി ഭദ്രാസനാധിപൻ നിയമിച്ചെങ്കിലും യാക്കോബായ വിഭാഗത്തിെൻറ എതിർപ്പിനെത്തുടർന്ന് പള്ളിയിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല. തുടർന്ന് നൽകിയ ഹരജിയിൽ ചെറിയ പള്ളിയിൽ ശുശ്രൂഷ നടത്താൻ വികാരി ഫാ. തോമസ് പോളിന് അനുമതി നൽകിയ മുൻസിഫ് കോടതി യാക്കോബായ വിഭാഗക്കാർ പ്രവേശിക്കുന്നത് തടയുകയും ചെയ്തു. ഫാ. തോമസ് പോളിന് പൊലീസ് സംരക്ഷണം നൽകാനും നിർദേശിച്ചു. ഇൗ ഉത്തരവ് പിൻവലിക്കണമെന്നായിരുന്നു ജോൺസൺ കുര്യാക്കോസിെൻറ ഹരജി. ഹരജി പരിഗണിക്കവേ കോടതിയുത്തരവ് പാലിച്ചിട്ടില്ലെന്ന് ഹൈകോടതിക്ക് ബോധ്യമായി.

വികാരിക്ക് പൊലീസ് സംരക്ഷണം നൽകാതിരുന്നത് അനുചിതവും നിയമവിരുദ്ധവുമാണെന്ന് സിംഗിൾ ബെഞ്ച് കുറ്റപ്പെടുത്തി. ഏത് വിധി നടപ്പാക്കണം, ഏത് നടപ്പാക്കേണ്ട എന്ന് വേർതിരിച്ച് നടപടി സ്വീകരിക്കാൻ ഒരു പൊലീസ് ഉദ്യോഗസ്ഥനും അധികാരമില്ല. കീഴ്കോടതിയുടേതായാലും ഉന്നത നീതിപീഠത്തിേൻറതായാലും വിധി നിയമപരമായി നടപ്പാക്കാൻ പൊലീസിന് ബാധ്യതയുണ്ട്. കോടതി വിധിയുടെ ശരിതെറ്റുകൾ പൊലീസ് പരിശോധിക്കേണ്ടതില്ല. നിയമവാഴ്ച ഉറപ്പാക്കാൻ സർക്കാറിനും ഭരണസംവിധാനത്തിെൻറ ഭാഗമെന്ന നിലയിൽ പൊലീസിനും ബാധ്യതയുണ്ട്. ഇതുചെയ്യാതെ കേരള പൊലീസ് ആക്ടിലെ ഏതെങ്കിലും വ്യവസ്ഥ ചൂണ്ടിക്കാട്ടി ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ പൊലീസിന് കഴിയില്ല. പള്ളിയിൽ ശുശ്രൂഷ നടത്താൻ പൊലീസ് സംരക്ഷണം നൽകാനുള്ള കീഴ്‌കോടതി ഉത്തരവിൽ തെറ്റില്ലെന്ന് വ്യക്തമാക്കിയ കോടതി വികാരിക്ക് പൊലീസ് സംരക്ഷണം നൽകാനും ഉത്തരവിട്ടു.

Tags:    
News Summary - Kothamangalam Church Dispute - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.