കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിൽ കൂടുതൽ തെളിവുകൾ ലഭിക്കാൻ അന്വേഷ ണസംഘം പരക്കംപാച്ചിലിൽ. ഒന്നും രണ്ടും പ്രതികളായ ജോളിയും എം.എസ്. മാത്യുവും നൽകിയ മൊഴ ി കണ്ണിേചർക്കുേമ്പാഴാണ് മതിയായ െതളിവുകളുടെ അഭാവം അന്വേഷണത്തിന് വെല്ലുവിളി യാവുന്നത്. ജോളിയെ ഒറ്റക്കും മാത്യുവിനും ഷാജുവിനുമൊപ്പവും ചോദ്യം ചെയ്തപ്പോൾ ലഭി ച്ച മറുപടികളിൽ പൊരുത്തക്കേടുണ്ട്. അതിനാൽതന്നെ കോടതിയിലെത്തിയാൽ േജാളി മൊഴി മാറ്റാനും ഉദ്യോഗസ്ഥരുടെ മാനസിക പീഡനം കാരണമാണ് എല്ലാ കൊലകളുടെയും ഉത്തരവാദിത്തം ഏറ്റെടുത്തതെന്നും പറയാനുമുള്ള സാധ്യതയേറെയാണ്. പൊലീസിെൻറ വാദത്തിന് ബലമേകാൻ കൃത്യമായ തെളിവ് ഹാജരാക്കിയേ മതിയാവൂ. ഇതിൽ പാളിച്ച വന്നാൽ ജോളി രക്ഷപ്പെേട്ടക്കാം. ഇത് വലിയ ചർച്ചയാവുകയും ആഭ്യന്തര വകുപ്പുവെര പ്രതിരോധത്തിലാവുന്ന അവസ്ഥ സൃഷ്ടിക്കുകയും ചെയ്യും. ഇത് മുൻനിർത്തി എല്ലാ പഴുതുകളുമടച്ച് പരമാവധി തെളിവ് ശേഖരിക്കാൻ ഡി.ജി.പി ലോക്നാഥ് ബെഹ്റതന്നെ നേരത്തേ നിർദേശിച്ചിരുന്നു.
എല്ലാ െകാലകളെക്കുറിച്ചും ഷാജുവിന് അറിയാമെന്നും സിലിയെ വധിക്കാൻ ഷാജുവിെൻറ സഹായം കിട്ടിയെന്നും ജോളി അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിരുന്നു. എന്നാൽ, പലതവണ ചോദ്യം െചയ്തിട്ടും ഷാജു ഇത് നിഷേധിക്കുകയാണ്. ഒന്നാംപ്രതിതന്നെ വെളിപ്പെടുത്തിയിട്ടും ഷാജുവിനെ കേസിൽ പ്രതിചേർക്കാൻ പോലും കഴിയാത്തത് െകാലയുമായി ബന്ധിപ്പിക്കുന്ന തെളിവുകൾ ലഭിക്കാത്തതിനാലാണ്. േജാളിക്ക് ബി.എസ്.എൻ.എൽ ജീവനക്കാരൻ ജോൺസൺ, തഹസിൽദാർ ജയശ്രീ, എൻ.െഎ.ടിക്കടുത്ത് ബ്യൂട്ടി പാർലർ നടത്തിയ സുലൈഖ, ഇവരുടെ ഭർത്താവ് മജീദ്, സി.പി.എം െകട്ടാങ്ങൽ മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി മനോജ്, കൂടത്തായിയിലെ മുസ്ലിം ലീഗ് നേതാവ് ഇമ്പിച്ചിമോയി, കട്ടപ്പനയിലെ ജ്യോത്സൻ കൃഷ്ണകുമാർ എന്നിവരുമായുള്ള ബന്ധങ്ങളുടെ വിവരങ്ങൾ ലഭിച്ചെങ്കിലും ഒരാൾക്കുപോലും െകാലപാതകവുമായി ബന്ധമുള്ളതായി കണ്ടെത്താനായിട്ടില്ല. അതിനാൽ ഇൗ വഴിക്കുള്ള തെളിവുകളും പരിമിതമാണ്. ജോൺസന് ജോളി പണയം വെക്കാൻ നൽകിയ എേട്ടകാൽ പവെൻറ സ്വർണാഭരണങ്ങൾ പുതുപ്പാടി സർവിസ് സഹകരണ ബാങ്കിൽനിന്ന് തിരിച്ചെടുത്തെങ്കിലും ഇൗ സ്വർണം ജോളിയുടേതാണോ ഭർതൃമാതാവ് അന്നമ്മയുടേതാണോ സിലിയുടെതാണോ എന്നതിലും വ്യക്തത വന്നിട്ടില്ലെന്നാണ് സൂചന.
പൊന്നാമറ്റം വീട്ടിൽനിന്നും ജോളിയുടെ കാറിൽനിന്നും സയനൈഡെന്ന് സംശയിക്കുന്ന വസ്തു കിട്ടിയെന്നതാണ് അന്വേഷണസംഘത്തിന് ലഭിച്ച പ്രധാന തെളിവുകളിലൊന്ന്. സയനൈഡ് കോയമ്പത്തൂരിലെ, ഇപ്പോൾ ജീവിച്ചിരിപ്പില്ലാത്ത സത്യൻ സ്വർണപ്പണിക്കാരൻ പ്രജികുമാറിനും പ്രജികുമാർ മാത്യുവിനും മാത്യു ജോളിക്കും കൈമാറിയതാണെന്ന് തെളിവോടെ കണ്ടെത്താനായിട്ടുണ്ട്. എന്നാൽ, ഇൗ സയൈനഡ് ഉപയോഗിച്ചാണ് ആറുപേരെയും െകാലപ്പെടുത്തിയത് എന്നതിന് തെളിവായിട്ടില്ല.
റോയിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സയൈനഡിെൻറ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് അഞ്ചുപേരുടെ കാര്യത്തിൽ മൃതദേഹഭാഗങ്ങൾ പരിശോനക്കയച്ചതിെൻറ ഫലം കാക്കുകയാണ്. വർഷങ്ങളുടെ പഴക്കമുള്ള മൃതശരീര ഭാഗങ്ങളിൽനിന്ന് സയനൈഡിെൻറ അംശം കണ്ടെത്താനുള്ള സാധ്യത കുറവാണെന്നാണ് ഫോറൻസിക് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അങ്ങനെവന്നാൽ ലഭിച്ച വിവരങ്ങൾ ശരിയെന്നത് തെളിയിക്കുന്നത് ഏറെ ബുദ്ധിമുട്ടാവും. ഇൗ പ്രതിസന്ധി മുൻനിർത്തിയാണ് മൊഴികൾ കണ്ണിചേർക്കുേമ്പാൾ വരുന്ന വിടവ് ഇല്ലാതാക്കാൻ സൂക്ഷ്മ തെളിവുപോലും പൊലീസ് ചികഞ്ഞെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.