കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ സിലി വധക്കേസിലെ അന്തിമ രാസപരിശോധന ഫ ലം അന്വേഷണ സംഘം താമരശ്ശേരി കോടതിയില്‍ സമര്‍പ്പിച്ചു. മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര ്ത്താവ് ഷാജുവിെൻറ ഭാര്യയായിരുന്ന സിലിയെ സംസ്കരിച്ചിരുന്ന കോടഞ്ചേരി പള്ളിയിലെ ക ല്ലറ തുറന്ന് പുറത്തെടുത്ത ശരീരാവശിഷ്ടങ്ങള്‍ പരിശോധിച്ചതില്‍ സയനൈഡ് ഉള്ളില്‍ ചെന്നതായാണ് രാസ പരിശോധഫലം.
ആസൂത്രിതമായ ആറ് കൊലപാതകങ്ങളിലെയും മുഖ്യ പ്രതി ജോളി (47) താമരശ്ശേരിയിലെ സ്വകാര്യ ഡെൻറല്‍ ക്ലിനിക്കില്‍ വെച്ച് സിലിക്ക് ഗുളികയിലും വെള്ളത്തിലുമായി സയനൈഡ് കലര്‍ത്തിനല്‍കി കൊലപ്പെടുത്തിയെന്നാണ് താമരശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസ്.
അതിനിടെ, റോയ് വധക്കേസിൽ മുഖ്യപ്രതി ജോളിയുടെ ജാമ്യപേക്ഷയിൽ കോടതി തിങ്കളാഴ്ച വിധി പറയും. ഭർത്താവ് റോയിയെ വധിച്ച കേസിൽ ജില്ല സെഷൻസ് കോടതിയിൽ നൽകിയ ഹരജിയിലായിരുന്നു ശനിയാഴ്ച വാദം. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്ണൻ കോടതിയിൽ ഹാജരായി. ജോളിക്കുവേണ്ടി അഡ്വ. ബി.എ. ആളൂരും വാദത്തിനെത്തി.
അന്വേഷണം പൂർത്തിയാക്കി കുറ്റപത്രങ്ങൾ സമർപ്പിച്ച സാഹചര്യത്തിൽ ജോളിക്ക് ജാമ്യം അനുവദിക്കണമെന്ന് ആളൂർ ആവശ്യപ്പെട്ടു. റോയിയുടെ മരണം സയനൈഡ് ഉള്ളിൽച്ചെന്നല്ല ഹൃദയാഘാതം മൂലമായിരുന്നു എന്നും ആളൂർ വാദിച്ചു. റോയ്, മഞ്ചാടിയിൽ മാത്യു, ആൽഫൈൻ, സിലി കേസുകളിൽ എം.എസ്. മാത്യുവിെൻറ ജാമ്യപേക്ഷയും കോടതി പരിഗണിച്ചു. സിലി കേസിൽ ജോളി നൽകിയ ജാമ്യപേക്ഷയിൽ 22ന് വാദം കേൾക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.