കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ വി.കെ. ഇമ്പിച്ചിമോയിയെ മുസ്ലിം ലീഗ് പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കി. പാർട്ടി സംസ്ഥാന കമ്മിറ്റി ഒാഫിസിൽനിന്നാണ് ഇക്കാര്യം അറിയിച്ചത്.
മുസ്ലിം ലീഗ് കൂടത്തായി യൂനിറ്റ് പ്രസിഡൻറും ജോളിയുടെ അയൽക്കാരനുമാണ് ഇമ്പിച്ചിമോയി. പൊലീസ് പിടിയിലാവുന്നതിനുമുമ്പ് ജോളി പലതവണ ഇമ്പിച്ചിമോയിയെ ഫോണില്‍ വിളിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കൂടാതെ, ജോളിയില്‍ നിന്ന് 50,000 രൂപ താന്‍ കടം വാങ്ങിയതായും ജോളിയുടെ ഭൂമിയുടെ നികുതി അടക്കാന്‍ ശ്രമിച്ചിരുന്നതായും ഇദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
കസ്റ്റഡിയിലുള്ള ജോളിയിൽനിന്ന് ലഭിച്ച മൊഴിയുെട അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ആർ. ഹരിദാസിെൻറ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം ഇമ്പിച്ചി മോയിയുടെ വീട്ടിലും മകെൻറ കൂടത്തായിയിലുള്ള കടയിലും പരിശോധന നടത്തുകയും കടയിൽനിന്ന് ജോളിയുടെ റേഷൻകാർഡ് കണ്ടെടുക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് പാർട്ടി പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കിയത്.
ഭർതൃപിതാവ് ടോം തോമസിെൻറ സ്വത്ത് കൈക്കലാക്കുന്നതിന് േജാളി നിർമിച്ച വ്യാജ ഒസ്യത്തിൽ സാക്ഷിയായി ഒപ്പിട്ട കെട്ടാങ്ങൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. മനോജിെന സി.പി.എം പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.