കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളി വ്യാജ ഒസ്യത്ത് ഉപയോഗിച്ച് രണ്ടു തവണ നികുതി അടച്ച സംഭവത്തിൽ റവന്യൂ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായിട്ടുണ്ടെന്ന് ഡെപ്യൂട്ടി കലക്ടർ സി. ബിജു. ഇക്കാര്യം വിശദമായി പരിശോധിക്കുന്നതിനായി റവന്യൂ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി.
കലക്ടറേറ്റിൽവെച്ച് നാല് ഉദ്യോഗസ്ഥരുടെ മൊഴിയാണ് എടുത്തത്. നേരത്തെ കൂടത്തായി വില്ലേജ് ഒാഫിസർമാരായി പ്രവർത്തിച്ചവരുടെയും മറ്റ് ജീവനക്കാരുടെയും മൊഴിയാണ് രേഖപ്പെടുത്തിയത്. കൂടത്തായി വിേല്ലജ് ഒാഫിസിൽനിന്ന് രേഖകളൊന്നും നഷ്ടപ്പെട്ടതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടില്ല. ഉടമസ്ഥെൻറ പേരിലല്ലാതെ രണ്ടു തവണ നികുതി സ്വീകരിച്ചിട്ടുണ്ട്. എന്നാൽ, വ്യാജ ഒസ്യത്താണ് എന്നറിഞ്ഞുകൊണ്ടല്ല നികുതി സ്വീകരിച്ചത് എന്നാണ് ഉദ്യോഗസ്ഥരുടെ മൊഴികളിൽനിന്ന് വ്യക്തമായതെന്നും ഡെപ്യൂട്ടി കലക്ടർ പറഞ്ഞു.
ജോളി വ്യാജ ഒസ്യത്ത് വെച്ച് പോക്കുവരവ് നടത്തിയിട്ടുണ്ടോ, അവരുടെ പേരിലേക്ക് സ്വത്ത് മാറ്റിയിട്ടുണ്ടോ എന്നീ കാര്യങ്ങളാണ് അേന്വഷിക്കുന്നത്. ഇതുവരെ വേണ്ടതെന്ന് കരുതുന്ന രേഖകളെല്ലാം ശേഖരിച്ചു. അടുത്ത ദിവസങ്ങളിലായി കൂടുതൽ മൊഴികൾ രേഖപ്പെടുത്തും. രണ്ടാഴ്ചക്കുള്ളിൽ ജില്ല കലക്ടർ സാംബശിവ റാവുവിന് റിപ്പോർട്ട് നൽകും. ഭൂമിയുടെ ഉടമസ്ഥരല്ലാത്തവർ നികുതി അടച്ചതു സംബന്ധിച്ച് നേരത്തെ കൂടത്തായി വില്ലേജ് ഒാഫിസിൽ പരിേശാധന നടത്തി ജില്ല കലക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു.
കഴിഞ്ഞ ദിവസം തഹസിൽദാർ ജയശ്രീയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. വ്യാജ ഒസ്യത്ത് ഉപയോഗിച്ച് പൊന്നാമറ്റം വീടും 38.5 സെൻറ് സ്ഥലവും സ്വന്തം പേരിലേക്ക് മാറ്റിയ ജോളി രണ്ടു തവണ നികുതിയടച്ചിരുന്നു. റോയി തോമസിെൻറ സഹോദരൻ റോജോ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഒസ്യത്ത് വ്യാജമാണെന്ന് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.