കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കേസിെൻറ കുറ്റപത്രം അന്വേഷണസംഘം ഇൗ മാസം അവസാനേത്താടെ കോടതിയിൽ സമർപ്പിക്കും. പൊന്നാമറ്റം റോയ് തോമസ് വധത്തിെൻറ കുറ്റപത്രമാണ് ഡിസംബർ 26 ഒാടെ താമരശ്ശേരി മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കുക. റോയ് തോമസിെൻറ ഭാര്യ ജോളി, കൊലപാതകത്തിന് സയനൈഡ് കൈമാറിയ എം.എസ്. മാത്യു, സയനൈഡ് എത്തിച്ചുനൽകിയ പ്രജികുമാർ, വ്യാജ ഒസ്യത്ത് നിർമാണത്തിന് സഹായിച്ച മനോജ് കുമാർ എന്നിവരാണ് കേസിലെ ഒന്നുമുതൽ നാലുവരെയുള്ള പ്രതികൾ. അറസ്റ്റിലായ എല്ലാ പ്രതികളും ഇപ്പോൾ ജയിലിലാണ്.
നൂറിലേറെ സാക്ഷികളെയും അത്രതന്നെ രേഖകളും മറ്റുതെളിവുകളും നിരത്തിയാണ് അന്വേഷണസംഘം കുറ്റപത്രം തയാറാക്കുന്നത്. ഒക്ടോബർ അഞ്ചിനാണ് േജാളി അറസ്റ്റിലയത്. റൂറൽ ഡിവൈ.എസ്.പി ആർ. ഹരിദാസാണ് അന്വേഷണ ഉദ്യോഗസ്ഥനെങ്കിലും പ്രമാദ കേസായതിനാൽ എസ്.പി കെ.ജി. സൈമൺ, ഡി.െഎ.ജി സേതുരാമൻ, െഎ.ജി അശോക് യാദവ്, ഡി.ജി.പി ലോക്നാഥ് ബെഹ്റ എന്നിവരടക്കം പരിശോധിച്ചശേഷമാവും കുറ്റപത്രം സമർപ്പിക്കുക.
കൂടത്തായി െകാലപാതക പരമ്പരയിൽ പോസ്റ്റുമോർട്ടം നടന്നത് പൊന്നാമാറ്റം റോയ് തോമസിെൻറ മരണത്തിൽ മാത്രമാണ്. ഇതാണ് തെളിവുകളെയും സാക്ഷികളെയും പട്ടികപ്പെടുത്തി കുറ്റപത്രം പെെട്ടന്ന് തയാറാക്കുന്നത് അേന്വഷണസംഘത്തിനു സഹായകമായത്. പോസ്റ്റുമോർട്ടത്തിൽ റോയ് തോമസിെൻറ ശരീരത്തിൽ സയനയിഡിെൻറ അംശം കണ്ടെത്തിയിരുന്നു.
തുടർന്ന് കോടഞ്ചേരി പൊലീസ് 2011ൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തെങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല. തുടർന്നും കുടുംബത്തിൽ അസ്വാഭാവിക മരണങ്ങൾ ഉണ്ടാവുകയും പൊന്നാമറ്റം വീടും സ്ഥലവും വ്യാജ ഒസ്യത്തിലൂടെ ജോളി സ്വന്തം പേരിലേക്ക് മാറ്റുകയും ചെയ്തതോടെ റോയ് തോമസിെൻറ സഹോദരൻ റോജോ മുഴുവൻ മരണങ്ങളിലും ദുരൂഹതയുണ്ടെന്ന് കാട്ടി പരാതി നൽകി.
ഇതോടെയാണ് ജോളിയുടെ ഭർത്താവ് റോയ് തോമസ്, ഭർതൃമാതാവ് അന്നമ്മ, ഭർതൃപിതാവ് ടോം തോമസ്, ബന്ധു മാത്യു മഞ്ചാടിയിൽ, ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിെൻറ ആദ്യ ഭാര്യ സിലി, സിലിയുടെ മകൾ ആൽഫൈൻ എന്നിവരുടെ ദുരൂഹ മരണങ്ങളും െവവ്വേറെ എഫ്.െഎ.ആർ രജിസ്റ്റർ െചയ്ത് അന്വേഷണം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.