കൊടുവള്ളി: കൊടുവള്ളിയുടെ മുഖഛായ മാറുന്ന തുരങ്കം റോഡ് ഉൾപ്പെടുന്ന കൊടുവള്ളി സിറാജ് മേൽപാലത്തിെൻറ പ്രവൃത്തികൾ ആരംഭിക്കുന്നതിെൻറ ഭാഗമായി സ്ഥലമെടുപ്പ് ന ടപടികൾ വേഗത്തിലാക്കാൻ രണ്ട് സബ് കമ്മിറ്റികൾക്ക് രൂപം നൽകി.ഭൂമി ഏറ്റെടുക്കലുമായി സംബന്ധിച്ചുള്ള 11/1 നോട്ടിഫിക്കേഷൻ ഗസറ്റ് വിജ്ഞാപനം കഴിഞ്ഞ ദിവസം സർക്കാർ പ്രസിദ്ധീകരിച്ചിരുന്നു.
കൊടുവള്ളി വില്ലേജിലെ ഇതിലെ 27 ഓളം സർവേ നമ്പറുകളിൽ ഉൾപ്പെട്ട 0.2810 ഹെക്ടർ വിസ്തൃതിയിലുള്ള ഭൂമി ഏറ്റെടുക്കലിനാണ് സർക്കാർ വിജ്ഞാപനം. കെ. ബാബു ചെയർമാനും പി.ടി.എ. ലത്തീഫ് കൺവീനറുമായുള്ള സപ്പോർട്ടിങ് കമ്മിറ്റിയാണ് കഴിഞ്ഞ ദിവസം സബ് കമ്മിറ്റികൾക്ക് രൂപം നൽകിയത്.
നോട്ടിഫിക്കേഷനിൽ ഉൾപ്പെട്ട ഭൂഉടമകളേയും കെട്ടിട ഉടമകളെയും കണ്ട് സ്ഥലം വിട്ട് നൽകാൻ സഹായകമായ കാര്യങ്ങൾ സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി നടപടികൾ വേഗത്തിലാക്കും. വ്യാപാരികളുടെയും ഭൂഉടമകളുടേയും പ്രശ്നം പരിഹരിക്കാനും നഷ്ടപരിഹാരം വേഗത്തിലാക്കാനും കെട്ടിട ഉടമകൾക്ക് നഗരസഭയിൽനിന്ന് പുതിയ കെട്ടിട നമ്പർ അനുവദിക്കുന്ന കാര്യത്തിലും ജില്ല കലക്ടറുമായി ചർച്ച ചെയ്യാൻ എം.എൽ.എയുടെ നേതൃത്വത്തിൽ നടപടികൾ കൈക്കൊള്ളും.സ്ഥലം ഏറ്റെടുപ്പിന് അളന്ന് മാർക്ക് ചെയ്ത ഭാഗങ്ങൾ ഏതെല്ലാമെന്ന് ഉറപ്പ് വരുത്താൻ ചൊവ്വാഴ്ച്ച പൊതുമരാമത്ത് ഉദ്യോഗസ്ഥർ രാവിലെ പത്തിന് കൊടുവള്ളിയിലെത്തി വിശദീകരിക്കും.
റീ സർവേ34/2 രണ്ട് പേരുടേയും, 34 /3 ൽ എട്ട് പേരുടേയും, 34 / 4 ൽ 9, 34/5 എയിൽ ഒന്നും, 34 /7ബിയിൽ ഒന്നും, 35 /7 എ യിൽ ആറും, 35/7 ബി യിൽ നാലും, 35/7ബി യിൽ ഒന്നും, 35/8 ൽ 5,35/10 ൽ ഒന്ന്, 46/2 ൽ മൂന്നും, 46/5 ൽ അഞ്ചും,52/3 ൽ ഒന്നും,52/4 ൽ രണ്ടും,52/5 ൽ ഒന്നും,53/2 എയിൽ രണ്ടും,53/2 ബി യിൽ ഏഴും,54/2 ൽ ആറും, 65/1 ൽ ഏഴും, 65/3 ൽ ഒന്നും, 65/4 ബിയിൽ ഒന്നും, 65/4 എയിൽ ഒന്നും പേരുടെ സ്ഥലങ്ങളാണ് വിട്ട് നൽകേണ്ടത്. പ്രവൃത്തികൾക്ക് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ഫണ്ട് ബോർഡ് (കിഫ്ബി) 54.03 കോടി രൂപ അനുവദിച്ചത്. റോഡ്സ് ആൻഡ് ബ്രിഡ്ജ് െഡവലപ്മെൻറ് കോർപറേഷൻ ഓഫ് കേരള ലിമിറ്റഡ് (ആർ.ബി.ഡി.സി.കെ)യാണ് പദ്ധതി നടപ്പാക്കുന്നത്. 2016-17 വർഷത്തെ ബജറ്റിലാണ് കൊടുവള്ളിയിൽ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ മേൽപാലം അനുവദിച്ചത്.
സിറാജ് ബൈപാസ് ജങ്ഷൻ മുതൽ പാലക്കുറ്റി െപട്രോൾ പമ്പ് വരെ 800 മീറ്റർ നീളത്തിലാണ് തുരങ്കം റോഡ് ഉൾപ്പെടുന്ന മേൽപാലം നിർമിക്കുക. സിറാജ് ബൈപാസ് ജങ്ഷൻ മുതൽ ബസ്സ്റ്റാൻഡിന് മുൻവശം വരെ മേൽപാലവും, അവിടം മുതൽ പഴയ പൊലീസ് സ്റ്റേഷൻ ഭാഗം വരെ തുരങ്കം റോഡുമാണുണ്ടാവുക. നിലവിലുള്ള റോഡ് നിലനിർത്തി റോഡിന് ഇരുവശത്തും ഏഴര മീറ്റർ വീതിയിൽ സർവിസ് റോഡുകളുമുണ്ടാവും.12 മീറ്റർ വീതിയിലാവും പാലം.
ബസ് സ്റ്റാൻഡിലേക്കും മറ്റ് ഭാഗത്തേക്കും ഇത് വഴി സുഗമമായ യാത്രാ സൗകര്യമാണുണ്ടാവുക. ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കപ്പെടുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.