തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമീഷൻ പ്രവർത്തിക്കുന്നത് പക്ഷപാതപരമായാണെന്ന് കുറ്റപ്പെടുത്തി സി.പി.എം സംസ ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വിവിധ ബൂത്തുകളിൽ റീപോളിങ് പ്രഖ്യാപിച്ചത് വേണ്ടത്ര മുന്നൊരുക്കമില്ലാതെയാണ്. ആരുടെയോ സമ്മർദത്തിന് വിധേയമായാണ് തെരഞ്ഞെടുപ്പ് കമീഷൻ പ്രവർത്തിക്കുന്നത്. മൂന്ന് ബൂത്തുകളിലെ റീ പോളിങ് പ്രഖ്യാപനം വെള്ളിയാഴ്ച വൈകീട്ട് നാലിനാണ് വന്നത്. വൈകീട്ട് ആറിന് പരസ്യപ്രചാരണത്തിനുള്ള സമയവും തീർന്നു. രണ്ട് മണിക്കൂർ സമയമാണ് പ്രചാരണത്തിന് ലഭിച്ചത്. മൂന്ന് ബൂത്തുകളിൽ അവസാനനിമിഷം ധിറുതിപിടിച്ച് റീപോളിങ് പ്രഖ്യാപിച്ചത് വിദൂരസ്ഥലങ്ങളിലുള്ളവർക്ക് വോട്ട് ചെയ്യാനുള്ള അവസരം നഷ്ടമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ആരുടെയും സമ്മർദമില്ല, തീരുമാനം ചട്ടപ്രകാരം -ടിക്കാറാം മീണ
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമീഷെൻറ മേൽ ആരുടെയും സമ്മർദമുണ്ടായിട്ടില്ലെന്നും റീ പോളിങ് പ്രഖ്യാപിച്ചത് ചട്ടങ്ങൾ അനുസരിച്ച് മാത്രമാണെന്നും മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർ ടീക്കാറാം മീണ. കഴിഞ്ഞ ദിവസം മൂന്ന് ബൂത്തുകളിൽകൂടി റീ പോളിങ് പ്രഖ്യാപിച്ചത് ചിലരുടെ സമ്മർദങ്ങൾക്ക് വഴങ്ങിയാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ പ്രസ്താവന സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കമീഷൻ സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നത്. പരാതികൾ, തെളിവ്, റിേട്ടണിങ് ഒാഫിസർമാരുടെ റിപ്പോർട്ട് എന്നിവ പരിഗണിച്ചാണ് റീപോളിങ് പ്രഖ്യാപിച്ചത്. സാധാരണ റീേപാളിങ്ങിന് അധികം സമയം കിട്ടാറില്ല. മാധ്യമങ്ങളിലൂടെ അതാത് പ്രദേശത്തെ വോട്ടർമാരെ അറിയിക്കുകയാണ് ചെയ്യുക. ജനാധിപത്യത്തിൽ രാഷ്ട്രീയപാർട്ടികൾക്ക് വിമർശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ജനാധിപത്യത്തിെൻറ സൗന്ദര്യമാണതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.