തിരുവനന്തപുരം: വനിതാമതിൽ വർഗീയതക്കെതിരെയുള്ള മതിലാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൻ.എസ്.എസ് വനിതാ മതിലിനൊപ്പം നിൽക്കേണ്ട സംഘടനയായിരുന്നു. ശബരിമലയിലെ ആചാര സംരക്ഷണവുമായി ബന്ധപ്പെട്ട് എൻ.എസ്.എസ് സ്വീകരിച്ച നിലപാടിെൻറ ഭാഗമായാണ് അവർ ഇതിൽ നിന്നും വിട്ടു നിൽക്കുന്നത്. അവർക്ക് സ്വന്തമായി തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. സംഘടന കാര്യങ്ങൾ മനസിലാക്കി തെറ്റുതിരുത്തി മുന്നോട്ടുവരുമെന്ന പ്രതീക്ഷയിലാണെന്നും കോടിയേരി പറഞ്ഞു.
ബി.ജെ.പി സംഘടിപ്പിച്ച അയ്യപ്പജ്യോതി പരിപാടിയിൽ എൻ.എസ്.എസ് പെങ്കടുത്തതിനെയാണ് തങ്ങൾ വിമർശിച്ചത്. എൻ.എസ്.എസ് ഒരിക്കലും ആർ.എസ്.എസ് പ്രസ്ഥാനത്തിെൻറ ഭാഗമാകാൻ പാടില്ല. മന്നത്ത് പത്മനാഭനും മറ്റ് നേതാക്കളും ഉയർത്തിപ്പിടിച്ച എൻ.എസ്.എസിെൻറ പൈതൃകം നിലനിർത്താൻ വർഗീയതക്കെതിരായാണ് എൻ.എസ്.എസ് നിലകൊള്ളേണ്ടത്. മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്നതിനാണ് എൻ.എസ്.എസ് മുന്നോട്ടു വരേണ്ടതെന്നും കോടിയേരി വ്യക്തമാക്കി.
ഏതു മതസംഘടനകളോടും ശത്രുതാ നിലപാടില്ല. എൻ.എസ്.എസുമായി ചർച്ചക്ക് തയാറാണെന്നും കോടിയേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.