കൊടി സുനിയും മുഹമ്മദ് ഷാഫിയും സ്വര്‍ണം തട്ടിയെടുക്കാന്‍ സഹായിച്ചെന്ന് അര്‍ജുന്‍ ആയങ്കിയുടെ മൊഴി

കോഴിക്കോട്: ടി.പി വധക്കേസ് പ്രതികളായ കൊടി സുനിയും മുഹമ്മദ് ഷാഫിയും സ്വര്‍ണം തട്ടിയെടുക്കാന്‍ സഹായിച്ചുവെന്ന് അര്‍ജുന്‍ ആയങ്കിയുടെ മൊഴി. സഹായത്തിനുള്ള പ്രതിഫലം കൊടി സുനിക്കും മുഹമ്മദ് ഷാഫിക്കും നല്‍കിയതായും കസ്റ്റംസിന്‍റെ ചോദ്യം ചെയ്യലിൽ അര്‍ജുന്‍ സമ്മതിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ട കണ്ണൂർ സംഘത്തിലെ പ്രധാനിയാണ് അര്‍ജുന്‍ ആയങ്കി.

ഒളിവില്‍ കഴിയാനും ടി.പി വധക്കേസ് പ്രതികള്‍ സഹായിച്ചിട്ടുണ്ടെന്നും അര്‍ജുന്‍ ആയങ്കി മൊഴി നൽകിയിട്ടുണ്ട്. അര്‍ജുന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൊടി സുനിയെയും മുഹമ്മദ് ഷാഫിയെയും ചോദ്യം ചെയ്യാനാണ് കസ്റ്റംസ് നീക്കം. കൊടി സുനിയുടെ സംരക്ഷണം സ്വർണക്കടത്ത് സംഘത്തിന് ലഭിച്ചതായി കസ്റ്റംസ് കണ്ടെത്തിയെന്ന് നേരത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

സ്വര്‍ണ്ണക്കടത്തിനായി അര്‍ജുന്‍ ആയങ്കിക്ക് കീഴില്‍ യുവാക്കളുടെ വന്‍ സംഘം ഉണ്ടായിരുന്നുവെന്നാണ് കസ്റ്റംസിന്‍റെ പ്രാഥമിക കണ്ടെത്തല്‍. ഈ സംഘത്തെ കണ്ടെത്താനും കൂടുതല്‍ തെളിവെടുപ്പുകള്‍ക്കുമായി അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് കണ്ണൂരിലെത്തിച്ചിട്ടുണ്ട്. അര്‍ജുന്‍റെ അഴീക്കോട്ടെ വീട്ടിലടക്കം എത്തിച്ച്‌ തെളിവെടുപ്പ് നടത്തുമെന്നാണ് സൂചനകള്‍.

Tags:    
News Summary - Kodi Suni and Mohammad Shafi helped to snatch gold, says Arjun Ayanki

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.