കൊച്ചി: പാലാരിവട്ടത്ത് നാലുമാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന് യുവതി ആത്മഹത്യ ചെയ്തു. തിങ്കളാഴ്ച രാവിലെ ഏഴരയോട െയാണ് കൊട്ടാരക്കര സ്വദേശി ഉദയയെയും (30) പെൺകുഞ്ഞിനെയും പാലാരിവട്ടം പി.ജെ. ആൻറണി റോഡിലെ പൂനത്തിൽ ലെയിനിൽ പ്രവർത ്തിക്കുന്ന ലേഡീസ് ഹോസ്റ്റലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഹോസ്റ്റലിലെ പാചകത്തൊഴിലാളിയായിരുന്നു ഉദയ. രാവിലെ ഭക്ഷണം പാകംചെയ്യാൻ ഹോസ്റ്റൽ ഉടമ ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല. താമസിച്ചിരുന്ന മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. യുവതിയുടെ മൃതദേഹം ഫാനിൽ ഷാളുപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു. കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം.
ഒമ്പതുമാസം മുമ്പാണ് ഗർഭിണിയായ ഉദയ കൊച്ചിയിൽ ഹോസ്റ്റലിൽ ഭർത്താവായ കായംകുളം സ്വദേശി രാജീവുമൊത്ത് ജോലിക്കെത്തുന്നത്. പത്രപരസ്യം കണ്ടാണ് ഇരുവരും ജോലി തേടിയെത്തിയത്. രാജീവാണ് ഭക്ഷണം പാകംചെയ്തിരുന്നത്. സഹായിയായിരുന്നു ഉദയ. രണ്ടുമാസത്തിന് ശേഷം ഇരുവരും ജോലി ഉപേക്ഷിച്ച് മടങ്ങി. പ്രത്യേക കാരണമൊന്നുമില്ലാതെയാണ് ഉദയയും ഭർത്താവും ജോലി വിട്ടതെന്ന് ഹോസ്റ്റൽ ഉടമ പറയുന്നു.
പിന്നീട് ഇവരെക്കുറിച്ച് വിവരമുണ്ടായിരുന്നില്ല. 10 ദിവസം മുമ്പാണ് കൈക്കുഞ്ഞുമായി ഉദയ വീണ്ടും എത്തിയത്. ഭർത്താവുമായി ബന്ധം വേർപ്പെടുത്തിയെന്നും ജീവിക്കാൻ മറ്റ് മാർഗമില്ലെന്നും അറിയിച്ചതോടെ വീണ്ടും ജോലി നൽകി. ഉദയയുടെ പെരുമാറ്റത്തിൽ അസ്വാഭാവികമായി ഒന്നും ഉണ്ടായിരുന്നില്ലെന്ന് ഹോസ്റ്റൽ അധികൃതർ പറയുന്നു.
പൊലീസ് കേസെടുത്തിട്ടുണ്ട്. വിവാഹബന്ധം തകർന്നതിലെ മനോവിഷമമാണ് അത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു. കൊച്ചി സിറ്റി അസി. പൊലീസ് കമീഷണർ, പാലാരിവട്ടം സി.ഐ, എസ്.ഐ എന്നിവർ സ്ഥലത്തെത്തി. എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം. വൈകുന്നേരത്തോടെ ബന്ധുക്കളെത്തി നാട്ടിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.