കൂരിയാട്: വ്യത്യസ്തതകളെ അംഗീകരിക്കാൻ സാധിക്കാത്തതാണ് സമൂഹം നേരിടുന്ന പ്രധാന പ്രശ്നമെന്നും പുതുമാധ്യമ വിപ്ലവം അനാരോഗ്യകരമായ പ്രവണതകളാണ് സൃഷ്ടിക്കുന്നതെന്നും പ്രമുഖ മാധ്യമ നിരീക്ഷകൻ സെബാസ്റ്റ്യൻ പോൾ. മുജാഹിദ് സംസ്ഥാന സമ്മേളനത്തിെൻറ ഭാഗമായി മാധ്യമങ്ങളും പൗരാവകാശവും എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളെ വിമർശിച്ചിരുന്ന പൊതുസമൂഹം പുതിയ കാലത്ത് സ്വയം മാധ്യമ പ്രവർത്തകരായപ്പോൾ അവരും അതേ വിമർശനങ്ങൾക്കിരയാകുന്ന കാഴ്ചയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോർപറേറ്റുകൾ ലാഭ വ്യവസായമാക്കി മാറ്റിയ മാധ്യമമേഖലയെ അതിൽ നിന്ന് മോചിപ്പിച്ച് ജനാധിപത്യത്തിെൻറയും മാനവികതയുടെയും പക്ഷത്തു നിർത്താൻ സമൂഹം ഉണർന്നിരിക്കണമെന്ന് മാധ്യമം, മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ ആവശ്യപ്പെട്ടു. പൗരാവകാശവും മൗലികാവകാശങ്ങളും നിലനിൽക്കണമെങ്കിൽ നമ്മൾ ജാഗ്രതയോടെ നിലകൊള്ളണം. കൂരിരുട്ടിലും വെളിച്ചം വിതറുന്ന ചെറുസാന്നിധ്യങ്ങൾ മാധ്യമ പ്രവർത്തന മേഖലയിലുള്ളത് ആശ്വാസമാണ്. മതനിരപേക്ഷ, ന്യൂനപക്ഷ, ജനാധിപത്യ വിശ്വാസികളെ ഒരു ചരടിൽ കോർത്ത മുന്നേറ്റമാണ് രാജ്യത്തിന് ആവശ്യെമന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.