തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം. ബഷീറിെൻറ മരണത്തിനിടയാക്കിയ കാറപകടമുണ്ടായപ്പോള്‍ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമെൻറ ൈകയിലുണ്ടായ ചെറിയ പൊള്ളല്‍ കേസില്‍ നിര്‍ണായകമാകുമെന്ന നിഗമനത്തില്‍ ക്രൈംബ്രാഞ്ച്. സ്റ്റിയറിങ്ങിൽ പിടിച്ചിരിക്കവേ കാറിലെ എയര്‍ബാഗ് വേഗത്തില്‍ തുറന്നാല്‍ ൈകയിൽ പൊള്ളലേല്‍ക്കാമെന്നാണ് അന്വേഷണസംഘത്തിെൻറ വിലയിരുത്തല്‍. അപകടത്തിൽ ശ്രീറാമിെൻറ കൈക്ക് പരിക്കേറ്റിരുന്നു.
എയര്‍ബാഗ് തുറന്ന് അതിനുള്ളിലെ പൊടി ശരീരത്തിൽ പതിക്കുമ്പോള്‍ പൊള്ളലോ ചെറിയ പോറലുകളോ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കാര്‍നിര്‍മാണ കമ്പനികളിലെ സാങ്കേതികവിദഗ്ധരും പറയുന്നത്. എയര്‍ബാഗ് തുറന്നപ്പോഴാണ് ശ്രീറാമിെൻറ കൈയിൽ പൊള്ളലുണ്ടായതെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞാല്‍ കേസില്‍ നിര്‍ണായകമാകും. അപകടസമയത്ത് ശ്രീറാമാണ് വാഹനമോടിച്ചതെന്ന് ഇതിലൂടെ തെളിയിക്കാനാകുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.
അപകടം നടന്ന സമയത്ത് ശ്രീറാം സഞ്ചരിച്ച കാറിെൻറ വേഗം കണ്ടെത്താനുള്ള ക്രൈംബ്രാഞ്ച് നീക്കം വിജയിച്ചിട്ടില്ല. കാറില്‍ ഇവൻറ് േഡറ്റ റെക്കോഡര്‍ ഇല്ലാത്തതിനാല്‍ വേഗം മനസ്സിലാക്കാനുള്ള സാധ്യത കുറവാണെന്ന് കാർകമ്പനി അധികൃതർ ക്രൈംബ്രാഞ്ചിനെ അറിയിച്ചു. ബഷീറിെൻറ മരണവുമായി ബന്ധപ്പെട്ട കേസിൽ നടപടികൾ തുടരുന്നതിനാൽ ശ്രീറാം ഇപ്പോഴും സസ്പെന്‍ഷനിലാണ്. കാറിടിച്ചപ്പോൾ താൻ മദ്യപിച്ചിരുന്നില്ലെന്നും കാറോടിച്ചത് വഫയായിരുന്നെന്നും ശ്രീറാം കഴിഞ്ഞദിവസം ചീഫ് സെക്രട്ടറിക്ക് നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കിയിരുന്നു. ശ്രീറാം പറയുന്നത് പച്ചക്കള്ളമാണെന്ന് ആരോപിച്ച് സഹയാത്രിക വഫയും രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.