?????, ????

കെവിൻ കേസ്: വിസ്താരം ആദ്യഘട്ടം പൂർത്തിയായി

കോട്ടയം: കെവിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ നേരത്തേ തീരുമാനിച്ചതിന് കൂടുതല്‍ തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. ഒന്നാംപ്രതി ഷാനു ചാക്കോ പിതാവ് ചാക്കോക്ക് അയച്ച വാട്ട്സ്ആപ്പ് സന്ദേശങ്ങളാണ് സുപ്രധാന തെളിവായി ഹാജരാക്കിയത്. കേസിലെ 89ാം സാക്ഷിയും കണ്ണൂർ സ്വദേശിയുമായ സന്തോഷാണ് സന്ദേശങ്ങള്‍ തിരിച്ചറിഞ്ഞത്.

കണ്ണൂരിൽ ഒളിവിൽ കഴിയവേ ഒന്നാംപ്രതി ഷാനു ചാക്കോയെ പിടികൂടാൻ പൊലീസിനെ സഹായിച്ചതും സന്തോഷായിരുന്നു. സന്തോഷിെൻറ അയല്‍വാസിയുടെ വീട്ടിലായിരുന്നു ഷാനു ഒളിവിൽ കഴിഞ്ഞിരുന്നത്. കേസിലെ മഹസർ സാക്ഷികൂടിയായ സന്തോഷ് ഷാനുവിനെ തിരിച്ചറിഞ്ഞു.

കെവിന്‍ കൊല്ലപ്പെട്ടശേഷം ഒളിവില്‍പോയ നാല് പ്രതികള്‍ താമസിച്ച കുമളിയിലെ ഹോംസ്റ്റേ നടത്തിപ്പുകാരനടക്കം ഒമ്പത് സാക്ഷികളെയാണ് വെള്ളിയാഴ്ച വിസ്തരിച്ചത്. വിഷ്ണു, നിഷാദ്, ഷിനു, ഷെഫിന്‍ എന്നിവരെ കുമളി സ്വദേശി ജിനദേവന്‍ തിരിച്ചറിഞ്ഞു. ഇതോടെ സാക്ഷിവിസ്താരത്തിെൻറ ആദ്യഘട്ടം പൂര്‍ത്തിയായി. അടുത്തഘട്ടം ഈമാസം 13ന് തുടങ്ങും.

Tags:    
News Summary - Kevin Murder case- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.