അടുത്ത 48 മണിക്കൂർ ശക്തമായ കാറ്റിനും മഴക്കും സാധ്യത

തിരുവനന്തപുരം: തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപകൊണ്ട ഉം പുൻ കാലാവസ്ഥ നിരീക്ഷകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ‘സൂപ്പർ ചുഴലിക്കാറ്റായി’ മാറി. തിങ്കളാഴ്ച രാവിലെ 11.30ഒാടെ വേഗത മണിക്കൂറിൽ 265 കി.മീ വർധിച്ച് സൂപ്പർ ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ചു.

വേഗത മണിക്കൂറിൽ 222 കി.മീ കൂടുതൽ വരുന്ന ചുഴലിക്കാറ്റുകളെയാണ് ‘സൂപ്പർ ചുഴലിക്കാറ്റ്’ എന്ന് വിളിക്കുന്നത്. ഇതോടെ ഇന്ത്യൻ മഹാസമുദ്രത്തിലെ ഇതുവരെയുള്ള ഏറ്റവും ശക്തമായ ചുഴലിക്കാറ്റുകളിൽ ഒന്നായി ഉം പുൻ മാറി. ഒഡിഷയിലെ പാരദ്വീപിൽനിന്ന് 800 കി.മീ അകലെ സ്ഥിതിചെയ്യുന്ന ഉം പുൻ, മേയ്‌ 20ന് വൈകീട്ടോടെ പശ്ചിമ ബംഗാളിലെ ഡിഖക്കും ബംഗ്ലാദേശിലെ ഹട്ടിയ ദ്വീപിനും ഇടയിൽ മണിക്കൂറിൽ 185 കി.മീ മുകളിൽ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്. 

അതിശക്ത കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കേരളത്തിൽ അടുത്ത 48 മണിക്കൂർ വിവിധയിടങ്ങളിൽ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ട്.

Tags:    
News Summary - kerala weather news malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.